Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ തിരക്കേറി; ...

ശബരിമലയിൽ തിരക്കേറി; പൊലീസ് നടപടികളുടെ വിജയം

text_fields
bookmark_border
ശബരിമലയിൽ തിരക്കേറി;  പൊലീസ് നടപടികളുടെ വിജയം
cancel

ശബരിമല: മണ്ഡലകാലത്തിന് നട തുറന്നതുമുതൽ നിലനിന്ന അനിശ്ചിതത്വവും ആശങ്കളും നീങ്ങി ശബരിമല സാധാരണ നിലയിലേക്ക്. വെള്ളിയാഴ്ച വൻതോതിൽ തീർഥാടകരെത്തി. വ്യാഴാഴ്ച മുതൽ തന്നെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം ഉയർന്നു തുടങ്ങിയിരുന്നു. ദിനേന ശരാശരി 30,000 പേർ എത്തിയിരുന്ന സ്ഥാനത്ത് വെള്ളിയാഴ്ച അരലക്ഷത്തോളം പേർ വന്നു. ഇതര സംസ്ഥാനക്കാരാണ് ഏറെയും. മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്.

ശബരിമലയിൽ സംഘർഷാവസ്ഥയാണെന്ന പ്രചാരണം വ്യാപകമായതാണ് തീർഥാടകർ വരാൻ മടിച്ചത്. എന്നാൽ, കുഴപ്പങ്ങളില്ലെന്നും മുൻകാലങ്ങളിലേതിേനക്കാൾ ഭംഗിയായി ദർശന സൗകര്യമുണ്ടെന്നും വ്യക്തമായതോടെയാണ് മാറ്റം വന്നുതുടങ്ങിയത്. ക്രമസമാധാന പാലനത്തിന് പൊലീസ് സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലക്കൽ മുതൽ സന്നിധാനം വരെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരക്ക് കുറക്കാനും എത്തുന്നവർക്ക് സുഖദർശനം സാധ്യമാക്കാനും ഉപകരിച്ചു.

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം ദിവസങ്ങളിൽ നിലക്കൽ മുതൽ സന്നിധാനം വരെ പൂർണമായും ആക്രമികളുടെ പിടിയിലായിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. രാത്രി നട അടക്കാറാകുേമ്പാൾ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ച് കൂട്ട നാമജപം സംഘടിപ്പിക്കുന്നത് മാത്രമാണ് ഇപ്പോൾ ശബരിമലയിലെ ഏക പ്രതിഷേധം. തുടക്കത്തിൽ കിട്ടിയിരുന്ന ആളുകളെ ഇപ്പോൾ ഇതിന് കിട്ടുന്നുമില്ല.

ദർശനത്തിന് വന്ന 50 വയസ്സിനു മുകളിലുള്ള സ്ത്രീകളെപ്പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. മണ്ഡലകാലം തുടങ്ങിയതിെൻറ രണ്ടാംദിവസമായ കഴിഞ്ഞ ഞായറാഴ്ച നടപ്പന്തൽ കേന്ദ്രീകരിച്ച് കൂട്ട നാമജപം നടത്തിയ 69 േപരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സമരക്കാരുടെ പിടിഅയഞ്ഞത്. തിങ്കളാഴ്ച രാത്രി വീണ്ടും നാമജപത്തിന് ശ്രമം നടെന്നങ്കിലും കൂടിയത് 10 പേർ മാത്രമായതിനാൽ ഏതാനും നിമിഷങ്ങൾക്കകം അവർ തനിയെ നാമജപം നിർത്തി.

വ്യാഴാഴ്ച നാമജപം നടത്തിയ ആറുപേർ ക്രിമിനലുകളാണെന്ന് കണ്ടെത്തി പൊലീസ് കേസെടുത്തു. നടപ്പന്തലാണ് പ്രതിഷേധക്കാർ താവളമാക്കുന്നത്. അതിനാലാണ് അവിടെ ആളുകൾ തമ്പടിക്കാൻ പൊലീസ് അനുവദിക്കാത്തത്. നടപ്പന്തലിൽ ആളുകൾക്ക് തങ്ങാനാവില്ലെന്നുവന്നതോടെ പ്രതിഷേധമുയർത്തലും സ്ത്രീകളെ പരിശോധിക്കലും നടക്കാതെയുമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam news
News Summary - More People in Sabarimala - Kerala News
Next Story