വനിതാ മതിലിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: വനിതാ മതിലിൽ ഒരു ജീവനക്കാരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ. വനിതാ മതി ൽ രാഷ്ട്രീയ പരിപാടിയല്ലെന്നും ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. മതിലിൽ പെ ങ്കടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വനിതാ മതിലിന് പ്രളയ ദുരിതാശ്വസ പണമോ മറ്റ് ആവശ്യങ്ങൾ വകയിരുത്തിയ പണമോ ഉപയോഗിക്കില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനായി ബജറ്റിൽ 50 കോടി മാറ്റിവെച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തിെൻറ അവസാനമായതിനാൽ ഈ പ്രചരണത്തിനായി മാറ്റിവെച്ച പണം ഉപയോഗിക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ഒരു വർഷം മുൻപ് തന്നെ സർക്കാർ പ്രചരണ പരിപാടികൾ ആരംഭിച്ചിരുന്നു. വനിതാ മതിലും ഇത്തരം പ്രചരണത്തിെൻറ ഭാഗമാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കുട്ടികളെ വനിതാ മതിലിൽ പെങ്കടുപ്പിക്കരുെതന്ന് ഹൈകോടതി സർക്കാറിനോട് നിർദേശിച്ചു. 18 വയസിന് താഴെയുള്ളവരെ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.