നോർക്ക: ആശങ്ക വേണ്ടെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ
text_fieldsതിരുവനന്തപുരം: നോർക്ക റൂട്സിെൻറ കമ്പനിയുടെയും ഡയറക്ടർമാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വിവിധ മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ.കെ.എൻ. രാഘവൻ അറിയിച്ചു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ വന്ന പാകപ്പിഴയാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. പിശക് തിരുത്തുന്നതിന് ഇൗമാസം 15-ന് കമ്പനി രജിസ്ട്രാറെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രാലയവുമായി ബന്ധപ്പെട്ട് തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് കമ്പനി രജിസ്ട്രാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും ഡോ. രാഘവൻ അറിയിച്ചു. ഇപ്പോഴുണ്ടായ ആശയക്കുഴപ്പം ഒരുതരത്തിലും നോർക്ക റൂട്സിെൻറ പ്രവർത്തനങ്ങളെയോ പദ്ധതികളെയോ ബാധിക്കില്ല. ഇതിനിടെ, പിശക് വന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.
മന്ത്രാലയത്തിെൻറ വെബ് സൈറ്റിൽ കമ്പനികളുടെ പട്ടികയിൽ സർക്കാർ കമ്പനികൾക്ക് നൽകേണ്ട എൻ.പി.എൽ സ്റ്റാറ്റസിനു പകരം എസ്.ടി.എൻ എന്നാണ് ചേർത്തിരിക്കുന്നത്. ഈ സ്റ്റാറ്റസ് തിരുത്തി നോർക്ക റൂട്സിനെ എൻ.പി.എൽ കമ്പനിയാക്കി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ കമ്പനിക്കും ഡയറക്ടർമാർക്കും കൽപിച്ച അയോഗ്യത സ്വാഭാവികമായി ഇല്ലാതാകുമെന്ന് സി.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.