സർവകലാശാലകളിൽ ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമമെന്ന് മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: കേരളത്തിലെ സർവകലാശാലകളിലെ ജനാധിപത്യ ഭരണ സംവിധാനം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകിയത്.
കേരളത്തിലെ സർവകലാശാലകളിലെ ജനാധിപത്യ ഭരണ സംവിധാനം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമിക്കുന്നത് സർവകലാശാലകളുടെ മികവും വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും തകർക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം, നമ്മുടെ സർവകലാശാല ഭരണസമിതികൾക്ക് അകത്ത് കേരളീയ സമൂഹത്തിന്റെ പരിച്ഛേദം പ്രതിഫലിക്കുന്നുണ്ട്. സർവകലാശാലകളിലെ സെനറ്റിൽ തൊഴിലാളി പ്രാതിനിധ്യം വരെയുണ്ടെന്നും പി. രാജീവ് പറഞ്ഞു.
കേരളത്തിൽനിന്ന് വിദ്യാർഥികൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനെ ഇവിടെ എന്തോ കുഴപ്പം ഉണ്ടെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. മലയാളികൾ ലോകത്ത് പല രാജ്യങ്ങളിലും ഉന്നത സ്ഥാനത്ത് പ്രവർത്തിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മികവിന് ഉദാഹരണമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഗ്രേഡ് കരസ്ഥമാക്കിയ പൊതു സർവകലാശാലകൾ കേരളത്തിലാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.