നവോത്ഥാന സംഘടനകളുടെ നിലപാട് ഇരട്ടത്താപ്പ്; എൻ.എസ്.എസിനും വി.എസിനും എതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വർഗീയതക്കെതിരായ മുന്നേറ്റത്തിൽ അണിചേരാത്ത നവോത്ഥാന സംഘടനകളുടെ നിലപാട് ഇരട്ടത്താപ്പാണെന് ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിെൻറ മതനിരപേക്ഷത തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പെങ്കടുത്തതും വനിതാ മതിലിൽ പെങ്കടുത്താൽ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യ ാപിച്ചതും നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾക്ക് ചേരുന്നതാണോ എന്ന് അവർ ചിന്തിക്കണം. വർഗീയതക്കെതിരെ നവോ ത്ഥാന മുന്നേറ്റത്തിൽ അണിചേരുന്നതിനും സമദൂരമുണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്. പലർക്കും ഇക്കാര്യത്തിൽ ഇരട ്ടത്താപ്പാണെന്നും എൻ.എസ്.എസിനെ പരോക്ഷമായി വിമർശിച്ച് പിണറായി വ്യക്തമാക്കി.
വനിതാ മതിൽ വിഷയത്തിൽ വി.എസിന്‍റെ പ്രസ്താവനക്കെതിരായ നിലപാട് പിണറായി ഇന്നും ആവർത്തിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വർഗ സമരത്തിെൻറ ഭാഗമായാണ് സി.പി.എം കാണുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. കേരള നവോത്ഥാന പാരമ്പര്യം സംരക്ഷിക്കുന്നതിന് വനിതാ മതിൽ അനിവാര്യമാണെന്ന് കണ്ടാണ് അതിനെ പിന്തുണക്കാൻ ഇടതു വനിതാ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആചാരങ്ങൾ മാറ്റുന്നതിനാലാണ് ഇൗ നിലപാട് എന്ന് പറയുന്നു. കേരളത്തിൽ എന്തെല്ലാം ആചാരങ്ങൾ ഉണ്ടായിരുന്നു. അത്തരം ആചാരങ്ങൾക്കെതിെര നടന്ന പ്രക്ഷോഭങ്ങൾ മറക്കാൻ പാടില്ല. ശബരിമലയിലെ ആചാരങ്ങൾ തന്നെ പലതും മാറി. ആദ്യകാലങ്ങളിൽ മണ്ഡല-മകര വിളക്ക് സമയത്ത് മാത്രമേ നട തുറന്നിരുന്നുള്ളു. പിന്നീട് എല്ലാ മലയാളമാസവും ആദ്യം അഞ്ചു ദിവസവും ഒാണസമയത്തും നടതുറക്കാൻ തീരുമാനമായി. അതൊക്കെ സൗകര്യങ്ങൾക്ക് േവണ്ടി മാറ്റിയതാണ്.
പതിനെട്ടാംപടിയിലായിരുന്നു പണ്ട് തേങ്ങയുടക്കുന്ന സമ്പ്രദായം. പിന്നീട് ഇത് പ്രത്യേക സ്ഥത്തേക്ക് മാറ്റി. ഇരുമുടിക്കെട്ട് മുമ്പ് വീടുകളിലോ ക്ഷേത്രങ്ങളിലോ വച്ചായിരുന്നു തയാറാക്കിയിരുന്നത്. ഇപ്പോൾ പമ്പയിൽ ദേവസ്വം ബോർഡിെൻറ ഇരുമുടിക്കെട്ട് കിട്ടും. കറുപ്പും നീലയുമായിരുന്നു ആദ്യകാലങ്ങളിൽ അയ്യപ്പ ഭക്തരുടെ വസ്ത്രത്തിെൻറ നിറം. ഇപ്പോൾ കാവിയും ധരിച്ച് വരുന്നുണ്ട്. ക്ഷേത്രത്തിൽ നേരത്തെ ശയനപ്രദക്ഷിണവും 41 ദിവസത്തെ വ്രതാനുഷ്ഠാനവും മുമ്പ് ഉണ്ടായിരുന്നു. അതിലൊക്കെ മാറ്റം വന്നു. കൊടിമരം സ്ഥാപിച്ചു. സ്വർണം പൂശി. അപ്പോഴൊന്നും ഇല്ലാത്ത എതിർപ്പാണ് ഇപ്പോൾ ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ശനി ഷിങ്നാപൂർക്ഷേത്രത്തിൽ 400 വർഷം മുമ്പുള്ള ആചാരമാണ് മാറ്റിയത്. അവിടെ എതിർത്തവരെ പൊലീസ് ഭീകരമായി മർദിച്ചാണ് സ്ത്രീകളെ കയറ്റിയത്. കർണാടകയിൽ എച്ചിൽ ഇലയിൽ ഉരുളുന്ന ആചാരമുണ്ടായിരുന്നു അതും മാറ്റി. കോൺഗ്രസ് -ബി.ജെ.പി പാർട്ടികൾ തന്നെയാണ് അവിടെ ഭരണത്തിൽ ഉണ്ടായിരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾ പോകണോ വേണ്ടയോ എന്നുള്ളത് അല്ല വനിതാ മതിലിനു പിന്നിലുള്ള പ്രചോദനം. സ്ത്രീ ശാക്തീകരണം എന്ന പേരിൽ തന്നെയാണ് വനിതാ മതിൽ എന്ന ആശയം രൂപംെകാണ്ടത്. ശബരിമലയിൽ പുരുഷന് തുല്യമായ ആരാധനാ സ്വാതന്ത്രമില്ല. അത് പൗരാവകാശ നിഷേധമാണ്. അതിനെതിരെയാണ് വനിതാ മതിൽ കെട്ടുന്നത്. വിശാല ക്യാൻവാസിൽ ചിത്രം കാണണം.
പൊലീസ് ശബരിമലയിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചില്ല. നല്ല സംയമനത്തോടെയാണ് പ്രവർത്തിച്ചത്. ഭക്തരുടെ മറവിൽ എത്തിയ ക്രിമിനലുകൾ പൊലീസിനെതിരെ ആക്രമണം നടത്തിയെങ്കിലും പൊലീസ് സംയമനം പാലിച്ചു. അവിടെ എത്തിയ വനിതകളെ മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഭക്തകൾ തന്നെയാണ് ഇനി മുന്നോട്ട് പോകുന്നില്ലെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ പോകണോ വേണ്ടയോ എന്നത് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ഒരു മന്ത്രിക്കും സ്ത്രീകൾ ശബരിമലയിലേക്ക് വരരുത് എന്ന് പറയാൻ സാധിക്കില്ല. ഇക്കാര്യത്തിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാമതിലിൽ പെങ്കടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സർക്കാർ ജീവനക്കാർക്കും കുടുംബശ്രീ അംഗങ്ങൾക്കും പെങ്കടുക്കാൻ അവകാശമുണ്ട്. പെങ്കടുത്തതുകൊണ്ട് അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.