Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആവർത്തിക്കപ്പെടുന്ന...

ആവർത്തിക്കപ്പെടുന്ന ക്ലൈമാക്സ്; പരിഹാസ്യരായി പൊലീസ്

text_fields
bookmark_border
ആവർത്തിക്കപ്പെടുന്ന ക്ലൈമാക്സ്;  പരിഹാസ്യരായി പൊലീസ്
cancel

ശബരിമല: യുവതികളെ ദർശനത്തിനെന്ന പേരിൽ മലകയറ്റുകയും സന്നിധാനത്തിന് അടുത്തു വരെ എത്തിച്ച ശേഷം മടക്കുകയും ചെയ്യുന്ന സ്ഥിരം നടപടി പൊലീസിനെ പരിഹാസ്യരാക്കുന്നു. യുവതി പ്രവേശനത്തിൽ എന്തുവേണമെന്നതിൽ സർക്കാറിനടക്കം ആർക്കും വ്യക്തമായ നിലപാ ടില്ലെന്നാണ് ഇതിലൂടെ തെളിയുന്നതും.

പൊലീസ് സംരക്ഷണം തേടിയും അല്ലാതെയും യുവതി കൾ ഇനിയും എത്താൻ സാധ്യതയുണ്ടെന്നിരിക്കെ, വിഷയത്തിൽ സർക്കാറും പൊലീസും ദേവസ്വം ബോ ർഡും ഉറച്ച തീരുമാനമെടുക്കാത്തത് ഇൗ നടപടി ഇനിയും ആവർത്തിക്കാനിടയാക്കുയും ചെയ്യും. ഹൈകോടതി നിരീക്ഷക സംഘവും ഉരുണ്ടുകളിക്കുകയാണ്. യുവതികളെത്തിയാൽ പൊലീസ് നടത്തുന്നത് പരിഹാസ്യ നാടകമാണെന്ന് എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു. ലക്ഷത്തിലേറെ തീർഥാടകരാണ് ഇപ്പോൾ പ്രതിദിനം വരുന്നത്.

അതിനിടയിൽ യുവതികളെ ദർശനത്തിനെത്തിക്കുക അസാധ്യമാണെന്ന് തെളിഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ യുവതി പ്രവേശന കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടാവേണ്ടതുണ്ട്. ഹൈകോടതിയിലെ രണ്ട് റിട്ട. ജഡ്ജിമാരും ഒരു ഡി.ജി.പിയും അടങ്ങുന്ന നിരീക്ഷക സംഘവും പൊലീസും ദേവസ്വം ബോർഡും ചേർന്നാണ് ഉചിതമായ തീരുമാനം ൈകക്കൊേള്ളണ്ടത്. എന്നാൽ, ഇവരെല്ലാം പരസ്പരം പഴിചാരി രക്ഷപ്പെടുന്ന സ്ഥിതിയാണിപ്പോൾ. ആദിവാസി നേതാവ് അമ്മിണി ഇൗ മണ്ഡലകാലത്തുതന്നെ ദർശനം നടത്താൻ വീണ്ടും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. സംരക്ഷണം തേടാതെ പുല്ലുമേട് പാത വഴി യുവതികൾക്ക് അനായാസം സന്നിധാനത്ത് എത്താൻ അവസരവുമുണ്ട്.

ഞായറാഴ്ച മനിതി സംഘത്തെ മലകയറ്റാൻ പൊലീസിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. അവരുടെ ആസൂത്രിത നീക്കത്തിലൂടെയാണ് വനിതകളെ വിരട്ടിയോടിച്ചതെന്നും വ്യക്തമായിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഞായറാഴ്ച എത്തിയവരുടെ കാര്യത്തിൽ എന്തുവേണമെന്ന് പൊലീസിന് രൂപമില്ലായിരുന്നു. അവർ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിെൻറ ഭാഗമായാണ് യുവതികളുമായി മലകയറിയത്. മുകളിലെത്തിയപ്പോഴേക്കും ബലംപ്രയോഗിച്ച് യുവതികളെ ദർശനം നടത്തിക്കുക സർക്കാർ നയമെല്ലന്ന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രെൻറയും ഇ.പി. ജയരാജെൻറയും പ്രതികരണം വന്നു.

ഇതോടെയാണ് യുവതികളെ പൊലീസ് തിരിച്ചിറക്കിയത്. യുവതികളിലൊരാൾ ഇറങ്ങിെല്ലന്ന് നിർബന്ധം പടിച്ചപ്പോൾ പ്രതിഷേധം ശക്തമാണെന്നും താഴെ പോയി വിശ്രമിച്ചിട്ട് പിന്നീട് വരാമെന്നും പറഞ്ഞാണ് അവരെ അനുനയിപ്പിച്ച് തിരിച്ചിറക്കിയത്. അവർ അക്കാര്യം മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. പിന്നീടാണ് പൊലീസ് തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇവർക്ക് മനസ്സിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala Protestm Police
News Summary - Sabarimala Climax Repetition - Kerala News
Next Story