കനക ദുർഗയും ബിന്ദുവും നിരാഹാരം അവസാനിപ്പിച്ചു
text_fieldsകോട്ടയം: ശബരിമല ദർശനത്തിന് എത്തി പൊലീസ് തിരിച്ചിറക്കിയ ബിന്ദുവും കനക ദുർഗയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാമെന്ന് സർക്കാർ അറിയിച ്ചതിനാലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് ബിന്ദു പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ നേരെ ശബരിമലയിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കി. കനക ദുർഗയേയും ബിന്ദുവിനേയും പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാെണന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
24 മണിക്കൂറായി ഫോണിൽ പോലും ബന്ധപ്പെടായിട്ടില്ലെന്ന് ബിന്ദുവിെൻറ ഭർത്താവ് പറഞ്ഞു. ശബരിമല യാത്രയിൽ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് തന്നോട് ആവശ്യപ്പെട്ടു. കുട്ടികളോട് പോലും സംസാരിക്കാൻ ബിന്ദുവിനെ പൊലീസ് അനുവദിക്കുന്നില്ലെന്നും ഭർത്താവ് ആരോപിച്ചു.
അതേസമയം യുവതികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കോട്ടയം ആർ.എം.ഒ അറിയിച്ചു. തിങ്കളാഴ്ച എത്തിയപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു. എവിടേക്കു പോകണമെന്ന് അറിയിക്കാത്തതുകൊണ്ടാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ വൈകുന്നത്. പൊലീസ് ആവശ്യപ്പെടുമ്പോൾ ഡിസ്ചാർജ്ജ് ചെയ്യുമെന്നും മെഡിക്കൽ ഒാഫീസർ അറിയിച്ചു.
കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധത്തെ തുടർന്ന് സന്നിധാനത്തിന് ഒരു കിലോ മീറ്റർ മാത്രം അകെല വെച്ച് ബിന്ദുവിനും കനക ദുർഗക്കും പിന്തിരിയേണ്ടി വന്നിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് പൊലീസ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും പൊലീസ് തങ്ങളെ കബളിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.