Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: വ്യാപക...

ശബരിമല: വ്യാപക സംഘ്പരിവാർ അക്രമം; മാധ്യമ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്ക്

text_fields
bookmark_border
ശബരിമല: വ്യാപക സംഘ്പരിവാർ അക്രമം; മാധ്യമ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്ക്
cancel

തിരുവനന്തപുരം/കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശന വിവരം പുറത്തുവന്നതോടെ സംസ്ഥാ നത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യാപക സംഘ്പരിവാർ അക്രമം. തലസ്ഥാനം സംഘർഷ ഭൂമിയായി. പലയിടങ്ങളിലും സർക്കാർ വാഹനങ്ങളും മറ്റും അടിച്ചു തകർത്തു. റോഡുകളിൽ തീയിട്ടും മറ്റും ഗതാഗതതടസ്സം സൃഷ്ടിച്ചു. കടകൾ കൈയേറി. സെക്രട്ടേറിയറ്റിനു മുന്നിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ തെരുവുയുദ്ധം. ബി.ജെ.പി നിരാഹാരപ്പന്തലിലേക്ക് കണ്ണീർവാതകപ്രയോഗവും കല്ലേറുമുണ്ടായി. മഹിളമോർച്ച പ്രവർത്തകർ സെക്രേട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാനും ശ്രമം. ബി.ജെ.പി, യുവമോർച്ച പ്രകടനത്തിനിടെ അക്രമത്തിൽ അഞ്ചു മാധ്യമപ്രവർത്തകർക്കു മർദനമേറ്റു. കാമറകളും മൈക്കുകളും നശിപ്പിച്ചു. മറ്റിടങ്ങളിലും മാധ്യമ പ്രവർത്തകർക്കു നേരെ അക്രമം നടന്നു. പൊലീസുകാർക്കും പരിക്കേറ്റു.

ksrtc-attack
കണ്ണൂരിൽ കല്ലേറിൽ ചില്ല് തകർന്ന കെ.എസ്.ആർ.ടി.സി ബസ്

കൊല്ലത്ത് മാധ്യമപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ശബരിമല കർമസമിതി പ്രതിഷേധത്തിനിടെ മലയാള മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി. സനലിനെ പിടിച്ചുതള്ളി. കാമറ പിടിച്ചുവലിച്ചു ലെൻസ് വലിച്ചെറിഞ്ഞു. ‘മീഡിയവണി’നു ദൃശ്യങ്ങൾ ചിത്രീകരിക്കാനെത്തിയ ബിജുവിനെ ചവിട്ടിവീഴ്ത്തി മർദിച്ചു. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള കൗമുദി ഫോട്ടോഗ്രാഫർ ശ്രീധർലാൽ ഓടി രക്ഷപ്പെട്ടു. ‘മാധ്യമം’ ഫോട്ടോഗ്രാഫറെ തടഞ്ഞു. കരുനാഗപ്പള്ളിയിൽ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ksu-protest
എറണാകുളത്ത് കെ.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു

പത്തനംതിട്ട ജില്ലയിൽ ഹർത്താൽ പ്രതീതിയായിരുന്നു. മിക്ക ടൗണുകളിലും കടകൾ അടപ്പിച്ചു. ഉച്ചയോടെ ബസ് സർവിസ് നിർത്തി. ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിെൻറ ആറന്മുളയിലെ വീട്ടിലേക്ക് ബി.ജെ.പി പ്രകടനം നടത്തി. ബോർഡിെൻറ പത്തനംതിട്ടയിലെ എക്സിക്യൂട്ടീവ് ഒാഫിസിെൻറ ഗേറ്റിൽ കരിെങ്കാടി കെട്ടി റീത്തു വെച്ചു. പ്രകടനമായി വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തിയവർ ദേവസ്വം ഓഫിസിലേക്ക് പാഞ്ഞുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പുറത്താക്കി. തുടർന്ന് താഴിട്ടുപൂട്ടി. തൃശൂരിൽ തൃശൂർ നഗരം, വടക്കാഞ്ചേരി, മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ സംഘർഷാവസ്ഥ ഉണ്ടായി. പൊലീസിനുനേരെ ൈകയേറ്റം നടന്നു. സേനയുടെ കാമറ നശിപ്പിച്ചു. വടക്കാഞ്ചേരിയിൽ സി.ടി.വി, എസ്.ടി.വി ചാനൽ പ്രവർത്തകർക്കു നേരെ ൈകയേറ്റ ശ്രമം നടന്നു.

യുവതി ദർശനത്തിനെതിരെ കാഞ്ഞങ്ങാട് നടന്ന പ്രതിഷേധം

ഗുരുവായൂരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കണ്ണൂരിൽ ഇരിട്ടി താലൂക്കാശുപത്രി ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ. ശൈലജക്കും നേെര പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചു. ഗുരുവായൂരിൽ സി.െഎ ക്ക് പരിക്കേറ്റു. പാലക്കാട് സംഘ്പരിവാർ പ്രവർത്തകരുടെ അഴിഞ്ഞാട്ടം നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാക്കി. പൊലീസ് ലാത്തിച്ചാർജിൽ ബി.ജെ.പി നഗരസഭ കൗൺസിലർ സാബു ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

BJP-Protest

മന്ത്രി എ.കെ. ബാലൻ തങ്ങിയ കെ.എസ്.ഇ.ബി ഇൻസ്പെക്ഷൻ ബംഗ്ലാവ് കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ വരവ്. ഈസമയം, കോമ്പൗണ്ടിലുണ്ടായിരുന്ന ഏഷ്യാനെറ്റ് ലേഖകൻ ശ്രീധരൻ കുറിയേടത്ത്, മാതൃഭൂമി ന്യൂസ് ലേഖകൻ പ്രസാദ്, മാതൃഭൂമി ഫോട്ടോഗ്രാഫർ അഖിൽ, മനോരമ ഫോട്ടോഗ്രാഫർ ജിൻസ് മൈക്കിൾ എന്നിവർക്ക് പരിക്കേറ്റു.

കോഴിക്കോട് നഗരത്തിൽ പ്രതിഷേധക്കാർ അഴിഞ്ഞാടി. കൈരളി-ശ്രീ തിയറ്ററിൽ സിനിമ കാണാനെത്തിയ യുവതിക്ക് കല്ലേറിൽ തലക്ക് ഗുരുതര പരിക്കേറ്റു. പ്രകടനമായെത്തിയ 300ഒാളം പേർ പൊലീസുകാരെയും ആക്രമിച്ചു. മലപ്പുറത്ത് തിരൂരിലും അങ്ങാടിപ്പുറത്തും സംഘർഷാവസ്ഥയുണ്ടായി.

Kozhikode-Strike
കോഴിക്കോട് കമീഷണർ ഒാഫീസിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ ടയറുകൾ കത്തിച്ചപ്പോൾ

യുവേമാർച്ച-ബി.ജെ.പി പ്രവർത്തകർ കോഴിക്കോട് കമീഷണർ ഒാഫീസിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. റോഡിനു നടുവിൽ ടയറുകൾ കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീയിട്ടു. ശേഷം പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്ന് ഉപരോധിച്ചു. ശബരിമല ദർശനം നടത്തിയ ബിന്ദുവിെൻറ കൊയിലാണ്ടിയിലെ വീട്ടിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala News
News Summary - Sabarimala Women entry Protest-Kerala news
Next Story