Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: യുവതികൾക്ക്...

ശബരിമല: യുവതികൾക്ക് സുരക്ഷ ഒരുക്കൽ പൊലീസിന്‍റെ ചുമതലയെന്ന് സത്യവാങ്മൂലം

text_fields
bookmark_border
ശബരിമല: യുവതികൾക്ക് സുരക്ഷ ഒരുക്കൽ പൊലീസിന്‍റെ ചുമതലയെന്ന് സത്യവാങ്മൂലം
cancel

കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയി‌ല്‍ ദര്‍ശനത്തിനെത്തുന് ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസിെൻറ ചുമതലയാണെന്നും ഏതുരീതിയില്‍ വേ ണമെന്നത് പ്രവര്‍ത്തനസ്വാതന്ത്ര്യത്തി‍െൻറ പരിധിയില്‍ വരുന്നതാെണന്നും പൊലീസ് ഹൈകോടതിയിൽ. കഴിഞ്ഞ രണ്ടിന് ശബരിമല ദർശനത്തിെനത്തിയ യുവതികൾക്ക് സുരക്ഷയൊ രുക്കാനാണ് പമ്പയിൽ സുരക്ഷ ചുമതലയിലുണ്ടായിരുന്ന നാല് പൊലീസുകാരെ മഫ്തിയിൽ അ യച്ചത്. മേലേ തിരുമുറ്റം വഴി യുവതികളെ പ്രവേശിപ്പിക്കേണ്ടിവന്നത് ക്ഷേത്രത്തി‍െൻറയും യുവതികളുടെയും സുരക്ഷ പരിഗണിച്ചാണെന്നും പത്തനംതിട്ട എസ്.പി ടി. നാരായണന്‍ ൈഹകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ശബരിമല ദർശനം നടത്തിയ യുവതികൾ പൊലീസിനും വി.െഎ.പികൾക്കുമായി ഒരുക്കിയ സ്റ്റാഫ് ഗേറ്റിലൂടെ അകത്ത് കടെന്നന്ന് ചൂണ്ടിക്കാട്ടി ശബരിമല നിരീക്ഷണസമിതി നൽകിയ റിപ്പോർട്ടിനുള്ള മറുപടിയായാണ് സത്യവാങ്മൂലം.ഡിസംബര്‍ 24ന് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിയുെടയും ശബരിമല കര്‍മസമിതി, ആചാരസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെയും പ്രവർത്തകർ തടഞ്ഞതിനാലാണ് ഇൗ മാസം രണ്ടിന് സംരക്ഷണം നല്‍കിയത്. മഫ്തിയിൽ പൊലീസിനെ അയച്ചത് പ്രതിഷേധക്കാർ തിരിച്ചറിഞ്ഞ് പ്രശ്നം ഉണ്ടാകാതിരിക്കാനാണ്. അതിനാൽ, പ്രതിഷേധങ്ങളില്ലാതെ യുവതികൾക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽനിന്നുണ്ടായത് ഭരണഘടനാപരമായ നടപടികൾ മാത്രമാണ്.

പന്തളം കൊട്ടാരത്തില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള തിരുവാഭരണ ഘോഷയാത്രക്ക് മതിയായ സംരക്ഷണം നല്‍കിയിരുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു. സുരക്ഷകാരണങ്ങളാല്‍ പന്തളത്തുനിന്ന് മാറാന്‍ കഴിയാതിരുന്നതിനാലാണ് നിരീക്ഷണസമിതി ആവശ്യപ്പെട്ടപ്പോള്‍ സന്നിധാനത്ത് എത്താന്‍ കഴിയാതിരുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടെന്ന് പൊലീസിലെ ചിലര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോർട്ട് നല്‍കിയെന്ന കണ്ടെത്തല്‍ തെറ്റാണ്.

പൊലീസിന് ഇത്തരമൊരു റിപ്പോർട്ട് കൊടുക്കാൻ കഴിയില്ല. ശബരിമല സ്പെഷൽ കമീഷണറിൽനിന്ന് റിപ്പോർട്ട് ലഭിച്ചതായി നിരീക്ഷണസമിതി പറയുന്നു. കമീഷണർ സമിതിക്ക് റിപ്പോർട്ട് നൽകേണ്ടതില്ല. കമീഷണറിൽനിന്ന് റിപ്പോർട്ട് തേടാനുള്ള അധികാരം സമിതിക്കില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newssabarimala women entrymalayalam newsSabarimala News
News Summary - Sabarimala Women Security is Police Responsibility-Kerala News
Next Story