തന്ത്രിയെ പിന്തുണച്ച് തിരുവിതാംകൂര്‍ മലയരയ മഹാസഭ
text_fieldsകോട്ടയം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി സ്വീകരിച്ച നിലപാടുകളെ പിന്തുണ ച്ച് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ. യുവതി പ്രവേശനത്തിെൻറ പേരില്‍ ക്ഷേത്രനട അടച്ച സംഭവത്തില്‍ മഹാസഭയുടെതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.കെ. ശശിധരന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല നട അടച്ച തന്ത്രിയുടെ തീരുമാനം ആചാരപരമായി ശരിയാണ്. ഇക്കാര്യത്തിൽ മലയരയ മഹാസഭയുടെ പേരില്‍ പി.കെ. സജീവ് നടത്തുന്ന പ്രസ്താവനകള്‍ മലയരയ സമൂഹത്തിെൻറ മൊത്തം അഭിപ്രായമല്ല. അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭയാണ് യഥാര്‍ത്ഥ സംഘടന.
ഇതില്‍നിന്ന് പുറത്താക്കിയവരാണ് ചില ഐക്യമലയരയ മഹാസഭ എന്ന സംഘടന രൂപവത്കരിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് രഹസ്യമായി ദര്‍ശനം നടത്താന്‍ െപാലീസ് സംരക്ഷണം നല്കിയ നടപടി വിശ്വാസികളുടെ മനസ്സിൽ വലിയ മുറിവാണ് സൃഷ്ടിച്ചത്. ബോര്‍ഡ് അംഗം അജികുമാര്‍, പോഷകസംഘടന ഭാരവാഹികളായ പ്രസീദ്, അരുണ്‍കുമാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.