യുവതികളടങ്ങുന്ന സംഘം 23ന് ശബരിമലയിലേക്ക്
text_fieldsതൃശൂർ: ആരാധനാലയങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്ന സുപ്രീം കോടതി വിധി പ്രഖ്യ ാപിച്ച് മൂന്ന് മാസം കഴിയുകയും ആരാധനാവകാശത്തിന് ശ്രമിച്ച സ്ത്രീകൾ ആക്രമിക്കപ്പെ ടുകയും ചെയ്യുന്ന സാഹചര്യത്തിൽ യുവതികളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം ഡിസംബർ 23ന ് ശബരിമലയിലേക്ക് പുറപ്പെടുന്നു. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’എന്ന ഫേസ്ബുക് ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അ മ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളത്.
തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘മനിതി’എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള സ്ത്രീകൾ ശബരിമലയിലെത്തുന്നത്. ശബരിമല പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് നവംബർ 21നും ഡിസംബർ 11നും മുഖ്യമന്ത്രി പിണറായി വിജയന് ‘മനിതി’ കത്തുകൾ അയച്ചെങ്കിലും ഇവക്കൊന്നും മറുപടി ലഭിച്ചില്ലെന്ന് ‘മനിതി’വാട്സ് ആപ് മെസേജിൽ പറയുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി തമിഴ്നാട്ടിൽ രൂപം കൊണ്ട സ്വതന്ത്രസംഘടനയാണ് മനിതി. ഇതിനുമുമ്പ് ശബരിമലയിലേക്ക് വന്ന യുവതികൾക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവർക്ക് അയ്യപ്പ സന്നിധിയിലെത്താൻ കഴിയാതിരുന്നതെന്നും കേരള സർക്കാറിേൻറതുപോലെ ലിംഗസമത്വത്തിൽ വിശ്വസിക്കുന്ന തങ്ങൾക്ക് സർക്കാർ ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തിൽ വ്യക്തമാക്കുന്നു.
വിശ്വാസികളും അല്ലാത്തവരുമായ ഒരു കൂട്ടം യുവാക്കളാണ് യാത്രക്ക് മുൻകൈയെടുക്കുന്നതെന്ന് കത്തിലുണ്ട്. വിശ്വാസികൾ പരമ്പരാഗത രീതിയിൽ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഒരുങ്ങുന്നത്. കേരളത്തിൽ നിന്നും പത്ത് യുവതികൾ ഉണ്ടാകും. ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.
യാത്രയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കത്ത് നൽകാനൊരുങ്ങുകയാണ് സംഘാടകർ. ആർ.എം.പി, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ, എ.ഐ.വൈ.എഫ്, സി.പി.ഐ.എം.എൽ റെഡ്ഫ്ലാഗ്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളെയും അന്വേഷി തുടങ്ങിയ വനിത സംഘടനകളേയും പിന്തുണ ആവശ്യപ്പെട്ട് സംഘാടകർ സമീപിക്കും.
വിഷയത്തിൽ ഇതിനോടകം നിലപാട് വ്യക്തമാക്കിയ ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ സമീപിക്കില്ലെന്ന് ഇവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.