നെസ് വാഡിയക്കെതിരായ പ്രീതി സിൻറയുടെ പീഡനക്കേസ് ഹൈകോടതി അവസാനിപ്പിച്ചു
text_fieldsമുംബൈ: വ്യവസായി നെസ് വാഡിയക്കെതിരെ ബോളിവുഡ് നടി പ്രീതി സിൻറ നൽകിയ പീഡനകേസ് ബോംബെ ഹൈകോടതി അവസാനിപ്പിച്ചു. 2014ൽ െഎ.പി.എൽ മൽസരത്തിനിടെ വ്യവസായി നെസ് വാഡിയ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പ്രീതി സിൻറ നൽകിയ കേസാണ് അവസാനിപ്പിച്ചത്. കേസ് അവസാനിപ്പിക്കാൻ സന്നദ്ധമാണെന്ന് രണ്ട് ദിവസം മുമ്പ് പ്രീതി സിൻറ ഹൈകോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കേസ് അവസാനിപ്പിച്ചതായി ഹൈകോടതി അറിയച്ചത്.
നെസ് വാഡിയ മാപ്പ് പറയുകയാണെങ്കിൽ കേസ് അവസാനിപ്പിക്കാൻ തയാറാണെന്ന് പ്രീതി സിൻറയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് മാപ്പ് പറയാൻ തയാറല്ലെന്ന് വ്യവസായി നെസ് വാഡിയയുടെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. തുടർന്ന് കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർക്കാൻ ജസ്റ്റിസ് രഞ്ജിത് ഉത്തരവിടുകയായിരുന്നു.
2014 മെയ് 30ന് മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിൽ കിങ് ഇലവൻ പഞ്ചാബിെൻറ െഎ.പി.എൽ മാച്ചിനിടെയാണ് സംഭവമുണ്ടായത്. ടീമിെൻറ സഹ ഉടമയായ നെസ് വാഡിയ ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഗ്രൗണ്ടിലെ ജീവനക്കാരനുമായി കയർത്തുവെന്നും ഇത് തടയാനെത്തിയ തന്നോട് മോശമായി പെരുമാറിയെന്നുമാണ് പ്രീതി സിൻറയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.