അലൻസിയറിനെതിരായ ആരോപണങ്ങൾ ശരിവെച്ച് ആഭാസം സംവിധായകൻ
text_fieldsനടൻ അലൻസിയറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ദിവ്യാ ഗോപിനാഥിനെ പിന്തുണച്ച് ആഭാസം സംവിധായകൻ ജുബിത്ത് നമ്രാദത്ത്. അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യയെന്ന് ജുബിത്ത് ഫേസ്ബുക്കിൽ കുറിച്ചു. ആഭാസത്തിെൻറ ലോക്കേഷനിൽ നടിമാരുടെയോ സ്ത്രീ ടെക്നിഷ്യൻമാരുടെയോ മുറികളിൽ പോകാൻ വേറെ പ്രോട്ടോകോൾ ഒന്നും ആവശ്യമില്ലെന്നും പ്രസ്തുത സ്ത്രീയുടെ അനുവാദം മാത്രം മതിയാകുമെന്ന് സംവിധായകൻ പറഞ്ഞു.
പക്ഷെ മദ്യപിച്ചു, വ്യക്തമായ ഉദ്ദേശത്തോടെ അസമയത്ത് വാതിലിൽ കൊട്ടുന്നത്, തുറക്കാതെ വരുമ്പോൾ നിർത്താതെ കൊട്ടി കൊണ്ടിരിക്കുന്നതിനെയും, അടക്കാൻ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാങ്കറ്റിനടിയിൽ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണെന്നും സംവിധായകൻ ചോദിക്കുന്നു. അലൻസിയർ നിരന്തരമായി ആഭാസം സെറ്റിൽ പ്രശ്നമുണ്ടാക്കിയിരുന്നതായും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
നേരത്തെ ആഭാസം സിനിമയുടെ സെറ്റിൽവെച്ച് അലൻസിയറിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയത്. ദിവ്യയുടെ വെളിപ്പെടുത്തലിൽ അർധസത്യമുണ്ടെന്നായിരുന്നു അലൻസിയറുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം
Divya Gopinath എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവർത്തിച്ചു കൊള്ളട്ടെ. അവൾക്കൊപ്പം തന്നെയാണ് ആഭാസത്തിൽ വർക്ക് ചെയ്ത ഏതൊരു തെളിവുള്ള ബോധവും.
ആഭാസത്തിെൻറ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളിൽ പോകാറുണ്ടെന്നും
സെറ്റ് രസകരമായത്, വാർപ്പുമാതൃകകൾക
Costume ഡിസൈനർക്കും, അസിസ്റ്റന്റ് ഡയറക്ടറുമാർക്കു
മദ്യം ഇവിടെ വില്ലനല്ല. വില്ലൻ, മദ്യപാനിയുടെ ഉദ്ദേശങ്ങളാണ്. മദ്യപിച്ചു എന്നത് ഭാവിയിൽ മാപ്പ് പറയാൻ ഒരു കാരണം മാത്രം. സമീപ ഭാവിയിൽ തന്നെ ഇതെത്ര പേരിൽ നമ്മൾ കണ്ടിരിക്കുന്നു
സൂപ്പർ താരങ്ങൾ സെറ്റുകളിൽ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്ത
ഇന്നലത്തെ ന്യൂസ് 18 ചർച്ചയിൽ ഫോണിൽ വിളിച്ചു ബന്ധപ്പെട്ട റിപ്പോർട്ടർ ചോദിച്ചു, നിങ്ങൾ ഇത് അറിഞ്ഞപ്പോൾ എന്ത് ചെയ്തുവെന്ന്. അറിഞ്ഞപ്പോൾ ചെയ്യാൻ കഴിയുന്നത് ചെയ്‌തു എന്നാണ് ഉത്തരം. വളരെ സഭ്യതയോടെ താക്കീത് ചെയ്‌തു. അയാളെ മേയ്ക്കാൻ വേണ്ടി മാത്രം ഒരു അസിസ്റ്റൻറ് ഡയറക്ടറെ വെക്കേണ്ടി വന്നു. അയാൾ എവിടെ പോകുന്നു, ഏതു മുറിയിൽ, അവിടെ ആരൊക്കെയുണ്ട് തുടങ്ങിയ ഇൻസ്പെക്ഷന് മാത്രമായി ഒരാൾ. അയാളുടെ തുടർന്നുള്ള പ്രവർത്തികളെ ഒരു പരിധി വരെ നയപരമായി തടയാൻ ഇത് സഹായിച്ചിരുന്നു
ഇപ്പോൾ എല്ലാവരും എല്ലാം അറിഞ്ഞു. എന്നിട്ടു നിങ്ങൾ എന്ത് ചെയ്യുന്നു എന്ന് ഞാൻ തിരിച്ചു ചോദിക്കട്ടെ?
അലൻസിയറെ താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടർന്ന് ഷോട്ടുകൾക്കിടയി
അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ. ദിവ്യയുടെ തുറന്ന് പറച്ചിലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്
#metoo കരുത്താർജിക്കെട്ട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.