ഹർത്താലിലും മങ്ങാതെ മേള, ഉച്ചഭക്ഷണം ജയിലിൽ നിന്ന്
text_fieldsതിരുവനന്തപുരം: അപ്രതീക്ഷിതമായ ഹർത്താലിലും തെല്ലും ഉലഞ്ഞില്ല അന്താരാഷ്്ട്ര ചലച്ചിത്രോത്സവം. പൊതു വാഹനങ ്ങൾ നിരത്തിലിറങ്ങാതിരുന്നിട്ടും തിയറ്ററുകൾ നിറയെ പ്രേഷകർ. ഭക്ഷണത്തിനും ബുദ്ധിമുേട്ടണ്ടിവന്നില്ല. തിരക്കൊഴിഞ്ഞ നഗരത്തിൽ തലങ്ങും വിലങ്ങും ഡെലിഗേറ്റുകൾ മാത്രം.
ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താൽ ചലച്ചിത്ര മേളയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒഴിവുദിനം പോലെ വീണുകിട്ടിയ ഹർത്താൽ മേള ആഘോഷമാക്കി. ജയിലിൽ നിന്ന് ചപ്പാത്തിയുംചിക്കൻ കറിയും ഉച്ചനേരത്ത് തിയറ്ററുകൾക്ക് മുന്നിൽ എത്തിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനു പുറമെ ഡി.വൈ.എഫ്.െഎ പ്രവർത്തകരും സൗജന്യ ഭക്ഷണവുമായി എത്തിയത് ആശ്വാസമായി.
30 രൂപയ്ക്ക് ചപ്പാത്തിയും ചിക്കൻ കറിയും 25 രൂപക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും ജയിലിൽ നിന്നാണ് കൊണ്ടുവന്നത്. കൈരളി, ശ്രീ, നിള തിയറ്റുകളിലാണ് ഡി.വൈ.എഫ്.െഎക്കാരുടെ വക സൗജന്യ ഉച്ചഭക്ഷണമൊരുക്കിയത്. ആയുർവേദ കോളജ്, ദേശാഭിമാനി തുടങ്ങിയ സ്ഥലങ്ങളിലെ കാൻറീനുകളും ഡെലിഗേറ്റുകൾക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.