സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കണമെന്ന് തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: വിജയ് ചിത്രം സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കണമെന്ന് തമിഴ്നാട് വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു. തമിഴ്നാട് സർക്കാർ സൗജന്യമായി നൽകിയ മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങൾ ജനങ്ങൾ വലിച്ചെറിയുന്ന രംഗം ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. സിനിമയിലെ ഗാനരംഗത്തിനിടെയാണ് ഗൃഹോപകരണങ്ങൾ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുള്ളത്.
സിനിമയിലെ വിവാദരംഗങ്ങൾ നീക്കാൻ അണിയറക്കാർ തയാറായില്ലെങ്കിൽ സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വളർന്നു വരുന്ന നടനായ വിജയിയെ സംബന്ധിച്ചടുത്തോളം ഒട്ടും നല്ലതല്ല ഇത്തരം സംഭവങ്ങൾ. ജനങ്ങൾ ഒരിക്കലും ഇത്തരം രംഗങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിജയിയുടെ മെർസലിലെ ചില രംഗങ്ങളും ഇത്തരത്തിൽ വിവാദമായിരുന്നു. കേന്ദ്രസർക്കാറിെൻറ ജി.എസ്.ടിയേയും നോട്ട് നിരോധനത്തെയും വിമർശിക്കുന്ന രംഗങ്ങളാണ് വിവാദമായത്. ബി.ജെ.പിയാണ് അന്ന് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത സർക്കാർ ഒരു രാഷ്ട്രീയ ത്രില്ലറാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.