കൈകോർത്ത് കളിയൊരുക്കി; 974 കണ്ടെയ്നറുകൾ ഇനി കാണാമറയത്തേക്ക്
text_fieldsദോഹ: ഇടിയും മിന്നലും അകമ്പടിയായ ഒരു പെരമഴപോലെ കെണ്ടയ്നറിനുള്ളിൽ കളിയുടെ സുന്ദര രാവുകൾ പെയ്തു തീർന്നു. നാലുവർഷം മുമ്പ് ദോഹ കോർണിഷിന് അരികിലായി കണ്ടെയ്നറുകൾ അടുക്കിവെച്ചൊരു കൊട്ടാരം പണിയുേമ്പാൾ േലാകമാകെ വിസ്മയത്തോടെ കൺപാർത്തിരിപ്പായിരുന്നു.
കൂറ്റൻ കോൺക്രീറ്റ് നിർമാണങ്ങൾ ആവശ്യമായ ഒരു സ്റ്റേഡിയം നിർമിക്കാൻ ചരക്കുകൾ കടൽകടത്താൻ ഉപയോഗിക്കുന്ന ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിക്കുകയോ...? ലോകകപ്പിനുള്ള എട്ടു സ്റ്റേഡിയങ്ങളിൽ ഒന്നായ റാസ് അബൂഅബൂദ് സ്റ്റേഡിയം പദ്ധതി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി മുന്നോട്ട് വെച്ചപ്പോൾ നെറ്റി ചുളിച്ചവർ നിരവധിയായിരുന്നു.
എന്നാൽ, ലോകകപ്പിൻെറ വാസ്തുവിദ്യാ വിസ്മയങ്ങളിൽ വിശ്വാസമുള്ള ഫിഫക്ക് ഖത്തറിൻെറ സുസ്ഥിരവികസന പദ്ധതിയിൽ നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെ, ലോകത്തെ അതിശയിപ്പിച്ച് ദോഹ വിമാനത്താവളത്തിൽ നിന്നും അധികം ദൂരെയല്ലാതെ ആ കളിക്കൂടൊരുങ്ങി. നാലു വർഷം കൊണ്ടായിരുന്നു ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച 974 കണ്ടെയ്നറുകൾ കൊണ്ട് ഇവിടെ ഒരു കളിമുറ്റമൊരുങ്ങിയത്.
1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ ടൂർണമെൻറിനു ശേഷം പൊളിച്ചു നീക്കുള്ള ആദ്യ സ്റ്റേഡിയം എന്ന റെക്കോഡുമായി 974 ചരിത്രത്തിലേക്ക് ഇടം പിടിച്ചു.
ഇനി ചരിത്രത്തിൽ
നവംബർ 22ന് തുടങ്ങി ഡിസംബർ അഞ്ചുവരെയായി ലോകകപ്പിലെ ഏഴ് മത്സരങ്ങൾക്കായിരുന്നു സ്റ്റേഡിയം 974വേദിയായത്. തിങ്കളാഴ്ച രാത്രിയിൽ അരങ്ങേറിയ ബ്രസീൽ-ദക്ഷിണ കൊറിയ മത്സരത്തിൻെറ ലോങ് വിസിലോടെ ഈ മൈതാനത്തെ പോരാട്ടങ്ങൾക്ക് സമാപനമായി.
ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ ആറും പ്രീക്വാർട്ടറിലെ ഒരു മത്സരത്തിനുമായിരുന്നു സ്റ്റേഡിയം 974വേദിയായത്. 40,000 ഇരിപ്പിട ശേഷിയുള്ള വേദിയിൽ ബ്രസീൽ, അർജൻറീന, പോർചുഗൽ, മെക്സികോ ഉൾപ്പെടെ ടീമുകളുടെ മത്സരങ്ങൾ ആതിഥ്യം വഹിച്ചു.
മൂന്നര വർഷം കൊണ്ട് നിർമാണ പൂർത്തിയായ സ്റ്റേഡിയം കഴിഞ്ഞ വർഷം അറബ് കപ്പ് മത്സരത്തോടെയാണ് കാൽപന്തു പ്രേമികൾക്ക് തുറന്നു നൽകിയത്.
സ്റ്റേഡിയം നിർമാണത്തിനായി ഉപയോഗിച്ച ആകെ ഷിപ്പിങ് കണ്ടെയ്നറുകളുടെ എണ്ണം കണക്കാക്കിയാണ് ഈ കളിമുറ്റത്തിന് 974 എന്ന് പേരുവിളിച്ചത്. കോൺക്രീറ്റ് നിർമിതികളൊന്നുമില്ലാതെ കണ്ടെയ്നറുകളും, മോഡുലാർ സ്റ്റീലുകളും ഉപയോഗിച്ചായിരുന്നു നിർമാണം. ഡഗ് ഔട്ടും, ഡ്രസ്സിങ് റൂമും, വാഷിങ് റൂമും മുതൽ സ്റ്റേഡിയത്തിലെ എല്ലാം നിർമിച്ചത് കണ്ടെയ്നറുകൾ മുറിച്ചു ചേർത്തും അടുക്കിവെച്ചുമാണ്.
ലെഗസി തുടരും
ലോകകപ്പ് അലയൊലികൾ അവസാനിക്കുന്നതോടെ സ്റ്റേഡിയം പൊളിച്ചു നീക്കുമെങ്കിലും ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി ഈ കളിമുറ്റം പുനസൃഷ്ടിക്കപ്പെടും.
ആഫ്രിക്ക, ഏഷ്യ വൻകരകളിലെ അർഹരായ രാജ്യങ്ങളിൽ കൊച്ചു കൊച്ചു സ്റ്റേഡിയങ്ങളായി 974ലെ ഇരിപ്പിടങ്ങളും മറ്റും മാറും. അതേ സമയം 2030 ലോകകപ്പ് വേദി ഉറുഗ്വായിലെത്തിയാൽ ഇതേ മാതൃകയിൽ കണ്ടെയ്നർ സ്റ്റേഡിയം അവിടെയും പുനസൃഷ്ടിക്കപ്പെടുമെന്ന റിപ്പോർട്ടുണ്ട്. പൊളിച്ചു നീക്കുന്ന ഇടം വിശലാമായൊരു പൂന്തോട്ടവും പാർക്കുമാക്കി മാറ്റാനാണ് സംഘാടകരുടെ തീരുമാനം.
സ്റ്റേഡിയം 974ലെ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചുവെങ്കിലും ഡിസംബർ 16ന് ലോകോത്തര ഡിസൈനർമാർ പങ്കെടുക്കുന്ന ഖത്തർ ഫാഷൻ യുനൈറ്റഡ് ഷോ സ്റ്റേഡിയും വേദിയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.