വണ്ടർഫുൾ ലോകകപ്പ്; ഇങ്ങനെയൊരു സംഘാടനം ഇനി സ്വപ്നങ്ങളിൽ മാത്രം
text_fieldsവിവിധ സ്റ്റേഡിയങ്ങൾക്കിടയിൽ സഞ്ചരിച്ച് ഓരോ കളിയും കണ്ടു തീർക്കുേമ്പാൾ നാലു വർഷത്തിനപ്പുറം അമേരിക്ക, മെക്സികോ, കാനഡ എന്നീ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പാണ് എൻെറ മനസ്സിലെത്തുന്നത്. ഇതു പോലെ ഇനിയൊരു ലോകകപ്പ് കാണാൻ കഴിയുമോ. ഒരു ദിവസം ലുസൈൽ സ്റ്റേഡിയത്തിലും അൽ ജനൂബിലുമെത്തി കളികാണാം.
പറ്റുമെങ്കിൽ അന്നു രാത്രിയിൽ തന്നെ അൽ ബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിലും വരാം. ഒന്നിലേറെ സ്റ്റേഡിയങ്ങളിലെത്തി ഒരു ദിവസം രണ്ടു മത്സരങ്ങൾ വരെ ആസ്വദിക്കുന്നവർ ഒരുപാടുണ്ട്. ഫാൻ ഫെസ്റ്റിലും മറ്റുമായി ബിഗ് സ്ക്രീനിെല പ്രദർശനത്തിലും ദൃസാക്ഷിയാവാം. ഇനിയൊരിക്കലും കാൽപന്തു ആരാധകർക്ക് ഇതുപോലെ ലോകകപ്പ് ആസ്വദിക്കനാവില്ലെന്ന് ഉറപ്പാണ്.
2026ലോകകപ്പിൽ മൂന്ന് രാജ്യങ്ങളിലായി ലോകകപ്പ് നടക്കുേമ്പാൾ അമേരിക്കയിൽ നിന്നും കാനഡയിലോ മെക്സികോയിലോ എത്തി അടുത്ത മത്സരം കാണണമെങ്കിലും സമയവും പണവും ഒരുപാട് ചിലവാക്കേണ്ടി വരും. ഇതെല്ലാം ആലോചിക്കുേമ്പാൾ ഖത്തർ ലോകകപ്പ് ഏറ്റവും മികച്ചൊരു കളിയുത്സവമാണ് സമ്മാനിക്കുന്നത്.
ഒരു പ്രഫഷണൽ ഫുട്ബാളർ എന്ന നിലയിൽ നമ്മൾക്ക് ഏറ്റവും അടുത്തായി ലോകകപ്പ് എത്തുേമ്പാൾ അവസരം നഷ്ടപ്പെടുത്തരുത് എന്ന തീരുമാനത്തിലാണ് ഞാൻ ഖത്തറിലെത്തുന്നത്. കഴിഞ്ഞ നവംബർ 26ന് തന്നെ ദോഹയിലെത്തിയിരുന്നു. ജർമനി, ബ്രസീൽ, അർജൻറീന, കാനഡ ഉൾപ്പെടെ വിവിധ ടീമുകളുടെ മത്സരങ്ങൾ സ്റ്റേഡിയങ്ങളിലെത്തി കാണാൻ കഴിഞ്ഞു.
1986ൽ സാക്ഷാൽ ഡീഗോ മറഡോണയിലൂടെ ഫുട്ബാളിനെ പ്രണയിച്ചു തുടങ്ങിയ വ്യക്തിയെന്ന നിലയിൽ ഏറെ കാലം മോഹിച്ചതായിരുന്നു ഒരു ലോകകപ്പ് മത്സരം നേരിൽ കാണുകയെന്നത്. അത് ഖത്തറിൽ സാക്ഷാത്കരിക്കപ്പെട്ടു.
അവിശ്വസനീയമായ സംഘാടനമാണ് ഖത്തറിേൻറത്. ജനലക്ഷങ്ങൾ നഗരത്തിൽ ഒന്നിക്കുേമ്പാഴും റോഡുകളിലും മറ്റും തിരക്ക് അനുഭവപ്പെടുന്നില്ലെന്നത് ആസുത്രണ മികവിൻെറ തെളിവാണ്. സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാ സൗകര്യമാണ് ശ്രദ്ധേയം.
മെട്രോ െട്രയിനിൽ കയറി കാണികൾക്ക് വേഗത്തിൽ സ്റ്റേഡിയങ്ങളിലെത്താൻ കഴിയുന്നു. ഒരോ സ്റ്റേഡിയവും മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചത് യാത്രാ ആശങ്കയില്ലാതെ കളികാണാൻ അവസരമൊരുക്കുന്നു.
ഇത്തവണ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ മുന്നേറ്റം കാണാൻ കഴിഞ്ഞുവെന്നതാണ് മത്സരങ്ങളെ വിലയിരുത്തുേമ്പാൾ പറയാനുള്ളത്. ഏഷ്യയിൽ നിന്നും ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ ടീമുകൾ പ്രീക്വാർട്ടർ വരെയെത്തി. അതേസമയം, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർചുഗൽ എന്നീ യൂറോപ്യൻ ടീമുകളും അർജൻറീന, ബ്രസീൽ എന്നീ ലാറ്റിനമേരിക്കൻ സംഘവും ഓരോ മത്സരവും കഴിയുേമ്പാൾ മെച്ചപ്പെടുന്നുണ്ട്.
ക്വാർട്ടറിൽ ബ്രസീലിനും അർജൻറീനക്കും ശക്തരായ എതിരാളികൾ തന്നെയാണ് കാത്തിരിക്കുന്നത്. അതേസമയം, ജർമനി, ബെൽജിയം ടീമുകൾ ഗ്രൂപ്പ് റൗണ്ടിൽ ഏറെ നിരാശപ്പെടുത്തി.
(മുൻ ഇന്ത്യൻ താരവും ജെ.സി.ടി, ഈസ്റ്റ് ബംഗാൾ, എഫ്.സി കൊച്ചിൻ ടീമുകളുടെ പ്രതിരോധ നിരക്കാരനുമായിരുന്നു ധനേഷ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.