Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 11:53 PM GMT Updated On
date_range 18 Aug 2017 11:53 PM GMTക്രിസ്റ്റ്യാനോയോ മെസ്സിയോ, ആരാകും ‘ഫിഫ ദി ബെസ്റ്റ്’?
text_fieldsbookmark_border
സൂറിക്: ആരാകും കഴിഞ്ഞ സീസണിലെ ലോകഫുട്ബാളർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ, അെൻായിൻ ഗ്രീസ്മാൻ... സൂപ്പർതാരങ്ങളെല്ലാം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതോടെ കളത്തിനു പുറത്ത് ഇക്കുറിയും പോരാട്ടം സജീവമാകുമെന്നുറപ്പ്. ഒക്ടോബർ 23ന് പ്രഖ്യാപിക്കുന്ന ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് മുന്നോടിയായി 24 താരങ്ങളുടെ ചുരുക്കപ്പട്ടിക ഫിഫ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
2016-17 സീസണിലെ കരിയർ മികവ് പരിഗണിച്ചാണ് ഫിഫ വിദഗ്ധ സമിതി മികച്ച താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. മുൻ ബ്രസീൽ നായകൻ കഫു, ഡീഗോ മറഡോണ, കാർലസ് പുയോൾ, വാൾഡറമ, വാൻഡർസർ എന്നിവരടങ്ങിയ പാനലാണ് പുരുഷ താരങ്ങളെ തെരഞ്ഞെടുത്തത്. 2016 നവംബർ 20 മുതൽ ജൂലൈ രണ്ട് വരെയുള്ള കാലയളവിലെ പ്രകടനം മാനദണ്ഡമാക്കിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ബാലൺ ഡി ഒാറിൽ നിന്നും പിരിഞ്ഞശേഷം കഴിഞ്ഞ സീസൺ മുതലാണ് ഫിഫ സ്വതന്ത്ര പുരസ്കാരമായി മാറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കായിരുന്നു പ്രഥമ അവാർഡ്. യൂറോകപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടനേട്ടവുമായി മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ ജേതാവായി.
ക്രിസ്റ്റ്യാനോ Vs ലയണല്‍ മെസ്സി
റയൽ മഡ്രിഡിെൻറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്സലോണയുടെ ലയണല്‍ മെസ്സിയും തമ്മിലാണ് ‘ഫിഫ ബെസ്റ്റ്’ പോരാട്ടം. പുരസ്കാരം നിലനിർത്താനാണ് ക്രിസ്റ്റ്യാനോയുടെ ശ്രമമെങ്കിൽ മെസ്സി പട്ടം തിരിച്ചുപിടിക്കാനും.
ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടനേട്ടത്തിെൻറ ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോ. ബാഴ്സലോണക്ക് വേണ്ടി 500 ഗോള്‍ നേടിയ അര്‍ജൻറീന താരത്തിന് ഈ സീസണില്‍ ആകെയുള്ളത് കിങ്സ് കപ്പ് മാത്രം. എന്നാൽ, 37 ഗോളുമായി ലാ ലിഗ സീസണിൽ ടോപ് സ്കോററായിരുന്നു മെസ്സി.
ഹാരി കെയ്ന്‍, എഡന്‍ ഹസാഡ്, സ്ലാറ്റന് ഇബ്രാഹിമോവിച്, എന്‍ഗോളോ കാെൻറ, അലക്സിസ് സാഞ്ചെസ് എന്നിവര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ പ്രതിനിധാനം ചെയ്ത് ലിസ്റ്റിലുണ്ട്.
റയല്‍ മഡ്രിഡില്‍ നിന്ന് ഏഴ് താരങ്ങളാണ് ലോകഫുട്ബാളര്‍ പട്ടത്തിനായി മത്സരിക്കുന്നത്. ടോണി ക്രൂസ്, ലൂകാ മോദ്രിച്, സെർജിയോ റാമോസ്, മാഴ്സലോ, ഡാനി കാർവയാൽ, കെയ്ലർ നവസ് എന്നിവർ. ബാഴ്സലോണയിൽ നിന്നും നാലുപേർ. മെസ്സി, നെയ്മർ, ലൂയി സുവാരസ്, ഇനിയേസ്റ്റ. നെയ്മർ പി.എസ്.ജിയിലെത്തിയെങ്കിലും ബാഴ്സയിലെ റെക്കോഡുമായാണ് പട്ടികയിലുള്ളത്. ബയേണ്‍ മ്യൂണിക്കിൽ നിന്ന് മൂന്നുപേർ. റോബർട് ലെവൻഡോവ്സ്കി, മാനുവൽ നോയർ, അർതുറോ വിദാൽ. ഇറ്റാലിയന്‍ താരം ബഫണും അര്‍ജൻറീനയുടെ ഡിബാലയുമാണ് യുവൻറസിൽനിന്നുള്ളത്. ചെല്‍സിയില്‍നിന്ന് രണ്ട് പേരും. എംറിക് ഒബുമെയാങ് (ഡോർട്മുണ്ട്) ആണ് മറ്റൊരു പ്രമുഖൻ. രാജ്യങ്ങള്‍ വെച്ച് കണക്ക് കൂട്ടിയാല്‍ മൂന്ന് കളിക്കാരുമായി സ്പെയിനാണ് ഒന്നാമത്. അര്‍ജൻറീനക്കും ബ്രസീലിനും രണ്ട് താരങ്ങള്‍ വീതമുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ചിലി ടീമുകളില്‍ നിന്നും രണ്ട് പേര് വീതം പട്ടികയില്‍ ഇടം നേടി.
മറ്റ് അവാർഡുകൾ
ഫിഫ അവാർഡുകളിൽ ഏറ്റവും ഗ്ലാമർ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനാണ്. ഇതിന് പുറമെ മറ്റ് മൂന്ന് അവാർഡുകൾ കൂടി നൽകും. മികച്ച പുരുഷ ടീം കോച്ച്, വനിത താരം, കോച്ച് അവാർഡുകളുടെ ചുരുക്ക പട്ടികയും പ്രഖ്യാപിച്ചു. കോച്ച് അവാർഡ്: സിനദിൻ സിദാൻ, മസിമിലിയാനോ അലെഗ്രി, കാർലോ ആഞ്ചലോട്ടി, അെൻറാണിയോ കോെൻറ, ലൂയി എൻറിക്വെ, പെപ് ഗ്വാർഡിയോള, ലിയനാർഡോ ജാർഡിം, യൊആഹിം ലോയ്വ്, ഹൊസെ മൗറീന്യോ, മൗറിസിയോ പൊച്ചെട്ടിനോ, ഡീഗോ സിമിയോണി, ടിറ്റെ എന്നിവരാണ് കോച്ചുമാരുടെ അവാർഡിന് ചുരുക്കപ്പട്ടിയിൽ ഇടം നേടിയവർ.
വോട്ടിങ് എങ്ങനെ
24 പേരുടെ ചുരുക്കപട്ടികയിൽനിന്നും കൂടുതൽ വോട്ട് നേടുന്ന മൂന്നുപേരെ ആദ്യം തെരഞ്ഞെടുക്കം. അവാർഡ് നൈറ്റിൽ വിജയിയെ പ്രഖ്യാപിക്കും. ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് വോട്ടിങ് സമയം.
വോട്ടിങ് നാല് ഭാഗം
2016-17 സീസണിലെ കരിയർ മികവ് പരിഗണിച്ചാണ് ഫിഫ വിദഗ്ധ സമിതി മികച്ച താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. മുൻ ബ്രസീൽ നായകൻ കഫു, ഡീഗോ മറഡോണ, കാർലസ് പുയോൾ, വാൾഡറമ, വാൻഡർസർ എന്നിവരടങ്ങിയ പാനലാണ് പുരുഷ താരങ്ങളെ തെരഞ്ഞെടുത്തത്. 2016 നവംബർ 20 മുതൽ ജൂലൈ രണ്ട് വരെയുള്ള കാലയളവിലെ പ്രകടനം മാനദണ്ഡമാക്കിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ബാലൺ ഡി ഒാറിൽ നിന്നും പിരിഞ്ഞശേഷം കഴിഞ്ഞ സീസൺ മുതലാണ് ഫിഫ സ്വതന്ത്ര പുരസ്കാരമായി മാറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കായിരുന്നു പ്രഥമ അവാർഡ്. യൂറോകപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടനേട്ടവുമായി മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ ജേതാവായി.
ക്രിസ്റ്റ്യാനോ Vs ലയണല്‍ മെസ്സി
റയൽ മഡ്രിഡിെൻറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്സലോണയുടെ ലയണല്‍ മെസ്സിയും തമ്മിലാണ് ‘ഫിഫ ബെസ്റ്റ്’ പോരാട്ടം. പുരസ്കാരം നിലനിർത്താനാണ് ക്രിസ്റ്റ്യാനോയുടെ ശ്രമമെങ്കിൽ മെസ്സി പട്ടം തിരിച്ചുപിടിക്കാനും.
ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടനേട്ടത്തിെൻറ ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോ. ബാഴ്സലോണക്ക് വേണ്ടി 500 ഗോള്‍ നേടിയ അര്‍ജൻറീന താരത്തിന് ഈ സീസണില്‍ ആകെയുള്ളത് കിങ്സ് കപ്പ് മാത്രം. എന്നാൽ, 37 ഗോളുമായി ലാ ലിഗ സീസണിൽ ടോപ് സ്കോററായിരുന്നു മെസ്സി.
ഹാരി കെയ്ന്‍, എഡന്‍ ഹസാഡ്, സ്ലാറ്റന് ഇബ്രാഹിമോവിച്, എന്‍ഗോളോ കാെൻറ, അലക്സിസ് സാഞ്ചെസ് എന്നിവര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ പ്രതിനിധാനം ചെയ്ത് ലിസ്റ്റിലുണ്ട്.
റയല്‍ മഡ്രിഡില്‍ നിന്ന് ഏഴ് താരങ്ങളാണ് ലോകഫുട്ബാളര്‍ പട്ടത്തിനായി മത്സരിക്കുന്നത്. ടോണി ക്രൂസ്, ലൂകാ മോദ്രിച്, സെർജിയോ റാമോസ്, മാഴ്സലോ, ഡാനി കാർവയാൽ, കെയ്ലർ നവസ് എന്നിവർ. ബാഴ്സലോണയിൽ നിന്നും നാലുപേർ. മെസ്സി, നെയ്മർ, ലൂയി സുവാരസ്, ഇനിയേസ്റ്റ. നെയ്മർ പി.എസ്.ജിയിലെത്തിയെങ്കിലും ബാഴ്സയിലെ റെക്കോഡുമായാണ് പട്ടികയിലുള്ളത്. ബയേണ്‍ മ്യൂണിക്കിൽ നിന്ന് മൂന്നുപേർ. റോബർട് ലെവൻഡോവ്സ്കി, മാനുവൽ നോയർ, അർതുറോ വിദാൽ. ഇറ്റാലിയന്‍ താരം ബഫണും അര്‍ജൻറീനയുടെ ഡിബാലയുമാണ് യുവൻറസിൽനിന്നുള്ളത്. ചെല്‍സിയില്‍നിന്ന് രണ്ട് പേരും. എംറിക് ഒബുമെയാങ് (ഡോർട്മുണ്ട്) ആണ് മറ്റൊരു പ്രമുഖൻ. രാജ്യങ്ങള്‍ വെച്ച് കണക്ക് കൂട്ടിയാല്‍ മൂന്ന് കളിക്കാരുമായി സ്പെയിനാണ് ഒന്നാമത്. അര്‍ജൻറീനക്കും ബ്രസീലിനും രണ്ട് താരങ്ങള്‍ വീതമുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ചിലി ടീമുകളില്‍ നിന്നും രണ്ട് പേര് വീതം പട്ടികയില്‍ ഇടം നേടി.
മറ്റ് അവാർഡുകൾ
ഫിഫ അവാർഡുകളിൽ ഏറ്റവും ഗ്ലാമർ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനാണ്. ഇതിന് പുറമെ മറ്റ് മൂന്ന് അവാർഡുകൾ കൂടി നൽകും. മികച്ച പുരുഷ ടീം കോച്ച്, വനിത താരം, കോച്ച് അവാർഡുകളുടെ ചുരുക്ക പട്ടികയും പ്രഖ്യാപിച്ചു. കോച്ച് അവാർഡ്: സിനദിൻ സിദാൻ, മസിമിലിയാനോ അലെഗ്രി, കാർലോ ആഞ്ചലോട്ടി, അെൻറാണിയോ കോെൻറ, ലൂയി എൻറിക്വെ, പെപ് ഗ്വാർഡിയോള, ലിയനാർഡോ ജാർഡിം, യൊആഹിം ലോയ്വ്, ഹൊസെ മൗറീന്യോ, മൗറിസിയോ പൊച്ചെട്ടിനോ, ഡീഗോ സിമിയോണി, ടിറ്റെ എന്നിവരാണ് കോച്ചുമാരുടെ അവാർഡിന് ചുരുക്കപ്പട്ടിയിൽ ഇടം നേടിയവർ.
വോട്ടിങ് എങ്ങനെ
24 പേരുടെ ചുരുക്കപട്ടികയിൽനിന്നും കൂടുതൽ വോട്ട് നേടുന്ന മൂന്നുപേരെ ആദ്യം തെരഞ്ഞെടുക്കം. അവാർഡ് നൈറ്റിൽ വിജയിയെ പ്രഖ്യാപിക്കും. ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് വോട്ടിങ് സമയം.
വോട്ടിങ് നാല് ഭാഗം
- േദശീയ ടീമുകൾ നായകന്മാരുടെ വോട്ടിങ്ങിലൂടെ 25 ശതമാനം.
- ദേശീയ ടീം കോച്ചുമാരുടെ വോട്ടിങ്ങിലൂടെ 25 ശതമാനം
- ഫിഫ വെബ്സൈറ്റ് വഴി ആരാധകരുടെ വോട്ടിങ് അടിസ്ഥാനമാക്കി 25 ശതമാനം
- ലോകമെങ്ങുമുള്ള ഫുട്ബാൾ റിപ്പോർട്ടർമാരുടെ പ്രതിനിധികളായ 200 പേരുടെ വോട്ടിങ്ങിലൂടെ 25 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story