Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2018 11:30 PM GMT Updated On
date_range 27 May 2018 11:30 PM GMTചാമ്പ്യൻസ് ലീഗ്: ഹാട്രിക്കോടെ റയലിന് 13ാം കിരീടം
text_fieldsbookmark_border
കിയവ്: തുടർച്ചയായി മൂന്നാംതവണ യൂറോപ്പിെൻറ സ്വപ്നകിരീടം. അഞ്ചു വഷത്തിനിടെ നാലാമത്. സാൻറിയാഗോ ബെർണബ്യുവിലെ അലമാരയിലേക്ക് 13ാമത്തെയും. ലോക ഫുട്ബാളിലെ ഒന്നാംനമ്പർ ക്ലബെന്ന് റയൽ മഡ്രിഡിനെ വിളിക്കാൻ ഇതിലുമേറെ എന്തുവേണം. വിശ്വമേളയെ വരവേൽക്കാനൊരുങ്ങുന്ന ആരാധകലോകത്തിന് ലഭിച്ച സാമ്പ്ൾ പൂരമായിരുന്നു ശനിയാഴ്ച രാത്രിയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ. ഹാട്രിക്കിനായി ബുട്ടണിഞ്ഞ സിനദിൻ സിദാെൻറ റയൽ മഡ്രിഡിന് തന്ത്രങ്ങളുടെ ആശാനായ യുർഗൻ േക്ലാപ്പിെൻറ ലിവർപൂൾ എതിരാളിപോലുമല്ലാതായി മാറി. കളിയുടെ രണ്ടാം പകുതിയിൽ പിറന്ന മൂന്ന് ഗോളിലൂടെ റയൽ 3-1ന് ലിവർപൂളിനെ വീഴ്ത്തി കിയവിൽ സ്വപ്ന കിരീടമണിഞ്ഞു. പകരക്കാരനായെത്തി ഇരട്ടഗോളടിച്ച ഗാരെത് ബെയ്ൽ സൂപ്പർ സബ് ആയപ്പോൾ, കരിംബെൻസേമയിലൂടെയാണ് മറ്റൊരു ഗോളെത്തിയത്. ലിവർപൂളിന് സാദിയോ മാനെ ആശ്വാസഗോൾ സമ്മാനിച്ചു.
മുറിവേറ്റ ലിവർപൂൾ
അങ്കം മുറുകുംമുേമ്പ പടനായകൻ നഷ്ടപ്പെട്ടപോലെയായിരുന്നു ലിവർപൂൾ. പന്തുരുണ്ടു തുടങ്ങിയത് മുതൽ ആക്രമണം കനപ്പിച്ച ലിവർപൂളിെൻറ മുന ആദ്യപകുതിയിൽ റയൽ ഒടിച്ചു. എന്നാൽ, അത് ഒത്തിരി കടുപ്പമായിപ്പോയെന്ന് മാത്രം. കളിയുടെ 25ാം മിനിറ്റിൽ റയലിെൻറ ഗോൾമുഖത്തേക്ക് കുതിക്കാനൊരുങ്ങിയ സലാഹിനെ തടയുകയായിരുന്നു റാമോസ്. ബലാബലം ഉന്തുംതള്ളുമായപ്പോൾ ഇരുവരും അടിതെറ്റി. വീഴ്ചയിൽ സലാഹിെൻറ വലംകൈ റാമോസിെൻറ കക്ഷത്തിൽ കുരുങ്ങി. റഫറിയുടെ കാഴ്ചയിൽ പെട്ടില്ലെങ്കിലും സലാഹ് വേദനയിൽ പുളഞ്ഞു. ചികിത്സതേടി സലാഹ് തിരിച്ചെത്തിയെങ്കിലും അഞ്ചു മിനിറ്റിനുള്ളിൽ വീണ്ടും വേദനയായി. ലിവർപൂളിനെയും ഇൗജിപ്തിെൻറ ലോകകപ്പ് സ്വപ്നങ്ങളെയും മുറിവേൽപ്പിച്ച് സലാഹ് കണ്ണീരോടെ കളംവിട്ടു. ഇൗ വീഴ്ച കഴിഞ്ഞ് ഏഴു മിനിറ്റിനകം റയൽ പ്രതിരോധക്കാരൻ ഡാനിയേൽ കാർവയാലും കാൽപാദത്തിലെ പരിക്കുമായി കളംവിട്ടു.പന്തടക്കത്തിലും ഒറ്റപ്പെട്ട മുന്നേറ്റത്തിലും റയൽ തന്നെ മേധാവിത്വം നേടി. സലാഹിെൻറ പുറത്താവലിനു പിന്നാലെയാണ് റയൽ ആക്രമണം കനപ്പിച്ചത്. ലിവർപൂളാവെട്ട ചിതറിയും പോയി.
ബെയ്ൽ വണ്ടർ; കരിയസ് ബ്ലണ്ടർ
പകരക്കാരനായെത്തിയ ഗാരെത് ബെയ്ൽ വണ്ടറടിച്ചപ്പോൾ, ലിവർപൂൾ ഗോളി കാരിയസിെൻറ ബ്ലണ്ടറുകളായി രണ്ടാം പകുതിയിലെ കാഴ്ചകൾ. 51ാം മിനിറ്റിൽ റയലിെൻറ മുന്നേറ്റത്തിൽ പന്ത് കൈപ്പിടിയിലാക്കി ഗോളി കാരിയസ് ഷൂട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, നീട്ടികാൽവെച്ച് വെറുതെയൊന്ന് ശ്രമിച്ച ബെൻസേമക്ക് ലോട്ടറി അടിച്ചു. എതിരാളിയുടെ സാന്നിധ്യം അവഗണിച്ച ഗോളിയെ കാഴ്ചക്കാരനാക്കി ബെൻസേമയുടെ ബൂട്ടിൽ തട്ടി പന്ത് വലയിൽ. 1-0ത്തിന് റയലിന് കാത്തിരുന്ന ലീഡ്. തൊട്ടുപിന്നാലെ സാദിയോ മാനെയുടെ ഉജ്ജ്വല ഫിനിഷിങ്. ദെജാൻ ലോവ്റെൻറ ഹെഡ്ഡർ നീട്ടി ചിപ്പ്ചെയ്ത് മാനെ വലയിലാക്കി. 1-1ന് ഒപ്പമെത്തിയതോടെ കളിമുറുകുന്ന പ്രതീക്ഷകൾക്കിടെയാണ് ബെയ്ലിെൻറ വരവ്.
ഒന്നിലേറെ ഗോളവസരങ്ങൾ പാഴാക്കിയ ഇസ്കോക്കു പകരം 61ാം മിനിറ്റിൽ കോച്ച് സിദാൻ വെയ്ൽഷ് താരത്തെ വിളിച്ചു. മൈതാനത്തിലെത്തി മൂന്നാം മിനിറ്റിൽ തന്നെ ബെയ്ൽ ബെഞ്ചിലിരുത്തിയതിന് കണക്കുതീർത്തു. വലതുവിങ്ങിൽനിന്ന് മാഴ്സലോ ഉയർത്തി നൽകിയ ക്രോസ് ബോക്സിന് മുന്നിൽ ബൈസിക്കിൾ കിക്കിലൂടെ വലയിലേക്ക്. ആദ്യ ടച്ച്തന്നെ അവിസ്മരണീയമാക്കിയ ബെയ്ലിന് ക്ലബ്വിടുമെന്ന വാർത്തകൾക്കിടെ തെൻറ മൂല്യമുയർത്തിയ ഗോൾ. എന്നിട്ടും തിരിച്ചുവരാനുള്ള ശ്രമങ്ങൾ ലിവർപൂൾ നടത്തി. ജയിംസ് മിൽനറെ മാറ്റി എംറെകാനെ വിളിച്ച് വിങ് ആക്രമണം സജീവമാക്കി.
83ാം മിനിറ്റിൽ ലിവർപൂളിെൻറ എല്ലാ സ്വപ്നങ്ങളും കരിച്ച അടുത്ത ഗോളും പിറന്നു. മാഴ്സലോ നൽകിയ ക്രോസ് ബോക്സിന് തൊട്ടുമുന്നിൽനിന്ന് തൊടുക്കുേമ്പാൾ ബെയ്ൽ പോലും ഗോൾ പ്രതീക്ഷിച്ചില്ല. എന്നാൽ, കനപ്പെട്ട ഷോട്ട് ഗോളി കാരിസിെൻറ കൈയിൽ തട്ടി വലയിലേക്ക്. 3-1െൻറ ലീഡുമായി റയൽ വിജയമുറപ്പിച്ചു.
സിദാൻ ഹാട്രിക്
റയലിൽ തുടർച്ചായായി മൂന്നാം യൂറോപ്യൻ കിരീടമണിഞ്ഞ് സിദാൻ പുതുചരിത്രമെഴുതി. സീനിയർ കോച്ചായി സ്ഥാനമേറ്റ ശേഷം 2016, 17, 18 വർഷങ്ങളിലെ യൂറോപ്യൻ കിരീടം.
ക്രിസ്റ്റ്യാനോ 5
കരിയറിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന റെക്കോഡ്. മാഞ്ചസ്റ്റർ യുനൈറ്റഡിലും റയലുമായാണ് ഇൗ നേട്ടം. ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുമായ് മുൻനിരയിലാണ് റൊണാൾഡോ. 2008 (മാ. യുനൈറ്റഡ്), 2014, 2016, 2017, 2018 (റയൽ മഡ്രിഡ്).
1 തോളിലെ പരിക്കിന് ചികിത്സ തേടുന്ന സലാഹ്, 2 മത്സരത്തിനിടെ സലാഹിനെതിരെ റാമോസിെൻറ ഫൗൾ,
മുറിവേറ്റ ലിവർപൂൾ
അങ്കം മുറുകുംമുേമ്പ പടനായകൻ നഷ്ടപ്പെട്ടപോലെയായിരുന്നു ലിവർപൂൾ. പന്തുരുണ്ടു തുടങ്ങിയത് മുതൽ ആക്രമണം കനപ്പിച്ച ലിവർപൂളിെൻറ മുന ആദ്യപകുതിയിൽ റയൽ ഒടിച്ചു. എന്നാൽ, അത് ഒത്തിരി കടുപ്പമായിപ്പോയെന്ന് മാത്രം. കളിയുടെ 25ാം മിനിറ്റിൽ റയലിെൻറ ഗോൾമുഖത്തേക്ക് കുതിക്കാനൊരുങ്ങിയ സലാഹിനെ തടയുകയായിരുന്നു റാമോസ്. ബലാബലം ഉന്തുംതള്ളുമായപ്പോൾ ഇരുവരും അടിതെറ്റി. വീഴ്ചയിൽ സലാഹിെൻറ വലംകൈ റാമോസിെൻറ കക്ഷത്തിൽ കുരുങ്ങി. റഫറിയുടെ കാഴ്ചയിൽ പെട്ടില്ലെങ്കിലും സലാഹ് വേദനയിൽ പുളഞ്ഞു. ചികിത്സതേടി സലാഹ് തിരിച്ചെത്തിയെങ്കിലും അഞ്ചു മിനിറ്റിനുള്ളിൽ വീണ്ടും വേദനയായി. ലിവർപൂളിനെയും ഇൗജിപ്തിെൻറ ലോകകപ്പ് സ്വപ്നങ്ങളെയും മുറിവേൽപ്പിച്ച് സലാഹ് കണ്ണീരോടെ കളംവിട്ടു. ഇൗ വീഴ്ച കഴിഞ്ഞ് ഏഴു മിനിറ്റിനകം റയൽ പ്രതിരോധക്കാരൻ ഡാനിയേൽ കാർവയാലും കാൽപാദത്തിലെ പരിക്കുമായി കളംവിട്ടു.പന്തടക്കത്തിലും ഒറ്റപ്പെട്ട മുന്നേറ്റത്തിലും റയൽ തന്നെ മേധാവിത്വം നേടി. സലാഹിെൻറ പുറത്താവലിനു പിന്നാലെയാണ് റയൽ ആക്രമണം കനപ്പിച്ചത്. ലിവർപൂളാവെട്ട ചിതറിയും പോയി.
ബെയ്ൽ വണ്ടർ; കരിയസ് ബ്ലണ്ടർ
പകരക്കാരനായെത്തിയ ഗാരെത് ബെയ്ൽ വണ്ടറടിച്ചപ്പോൾ, ലിവർപൂൾ ഗോളി കാരിയസിെൻറ ബ്ലണ്ടറുകളായി രണ്ടാം പകുതിയിലെ കാഴ്ചകൾ. 51ാം മിനിറ്റിൽ റയലിെൻറ മുന്നേറ്റത്തിൽ പന്ത് കൈപ്പിടിയിലാക്കി ഗോളി കാരിയസ് ഷൂട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, നീട്ടികാൽവെച്ച് വെറുതെയൊന്ന് ശ്രമിച്ച ബെൻസേമക്ക് ലോട്ടറി അടിച്ചു. എതിരാളിയുടെ സാന്നിധ്യം അവഗണിച്ച ഗോളിയെ കാഴ്ചക്കാരനാക്കി ബെൻസേമയുടെ ബൂട്ടിൽ തട്ടി പന്ത് വലയിൽ. 1-0ത്തിന് റയലിന് കാത്തിരുന്ന ലീഡ്. തൊട്ടുപിന്നാലെ സാദിയോ മാനെയുടെ ഉജ്ജ്വല ഫിനിഷിങ്. ദെജാൻ ലോവ്റെൻറ ഹെഡ്ഡർ നീട്ടി ചിപ്പ്ചെയ്ത് മാനെ വലയിലാക്കി. 1-1ന് ഒപ്പമെത്തിയതോടെ കളിമുറുകുന്ന പ്രതീക്ഷകൾക്കിടെയാണ് ബെയ്ലിെൻറ വരവ്.
ഒന്നിലേറെ ഗോളവസരങ്ങൾ പാഴാക്കിയ ഇസ്കോക്കു പകരം 61ാം മിനിറ്റിൽ കോച്ച് സിദാൻ വെയ്ൽഷ് താരത്തെ വിളിച്ചു. മൈതാനത്തിലെത്തി മൂന്നാം മിനിറ്റിൽ തന്നെ ബെയ്ൽ ബെഞ്ചിലിരുത്തിയതിന് കണക്കുതീർത്തു. വലതുവിങ്ങിൽനിന്ന് മാഴ്സലോ ഉയർത്തി നൽകിയ ക്രോസ് ബോക്സിന് മുന്നിൽ ബൈസിക്കിൾ കിക്കിലൂടെ വലയിലേക്ക്. ആദ്യ ടച്ച്തന്നെ അവിസ്മരണീയമാക്കിയ ബെയ്ലിന് ക്ലബ്വിടുമെന്ന വാർത്തകൾക്കിടെ തെൻറ മൂല്യമുയർത്തിയ ഗോൾ. എന്നിട്ടും തിരിച്ചുവരാനുള്ള ശ്രമങ്ങൾ ലിവർപൂൾ നടത്തി. ജയിംസ് മിൽനറെ മാറ്റി എംറെകാനെ വിളിച്ച് വിങ് ആക്രമണം സജീവമാക്കി.
83ാം മിനിറ്റിൽ ലിവർപൂളിെൻറ എല്ലാ സ്വപ്നങ്ങളും കരിച്ച അടുത്ത ഗോളും പിറന്നു. മാഴ്സലോ നൽകിയ ക്രോസ് ബോക്സിന് തൊട്ടുമുന്നിൽനിന്ന് തൊടുക്കുേമ്പാൾ ബെയ്ൽ പോലും ഗോൾ പ്രതീക്ഷിച്ചില്ല. എന്നാൽ, കനപ്പെട്ട ഷോട്ട് ഗോളി കാരിസിെൻറ കൈയിൽ തട്ടി വലയിലേക്ക്. 3-1െൻറ ലീഡുമായി റയൽ വിജയമുറപ്പിച്ചു.
സിദാൻ ഹാട്രിക്
റയലിൽ തുടർച്ചായായി മൂന്നാം യൂറോപ്യൻ കിരീടമണിഞ്ഞ് സിദാൻ പുതുചരിത്രമെഴുതി. സീനിയർ കോച്ചായി സ്ഥാനമേറ്റ ശേഷം 2016, 17, 18 വർഷങ്ങളിലെ യൂറോപ്യൻ കിരീടം.
ക്രിസ്റ്റ്യാനോ 5
കരിയറിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന റെക്കോഡ്. മാഞ്ചസ്റ്റർ യുനൈറ്റഡിലും റയലുമായാണ് ഇൗ നേട്ടം. ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുമായ് മുൻനിരയിലാണ് റൊണാൾഡോ. 2008 (മാ. യുനൈറ്റഡ്), 2014, 2016, 2017, 2018 (റയൽ മഡ്രിഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story