Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയലിെൻറ വീഴ്ച; ...

റയലിെൻറ വീഴ്ച; പെരസ് ഒന്നാം പ്രതി?

text_fields
bookmark_border
cristiano-ronaldo-florentino-perez
cancel
camera_alt??????????????????? ???????????? ????????????????? ???????????????? (?????)

മഡ്രിഡ്: തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ. 2016-17 സീസണിൽ ലാ ലിഗ കിരീടം. സൂപ്പർ കോപ്പ (2017), യുവേഫ സൂപ്പർ കപ്പ് (2016, 17), ഫിഫ ക്ലബ് ലോകകപ്പ് (2016, 17)... റയൽ മഡ്രിഡിെൻറ കാലമായിരുന്നു കഴിഞ്ഞ മൂന്നുനാലു വർഷം. തൊട്ടതെല്ലാം പൊന്നാക്കി കുതിച്ചവർ. അവിടെനിന്നാണ് ചാമ്പ്യൻ ക്ലബിെൻറ ദയനീയ പതനം. സിനദിൻ സിദാെൻറ പകരക്കാരനായെത്തിയ യൂലൻ ലോപെറ്റ്ഗുയി തുടർതോൽവികളുമായി നാലുമാസംകൊണ്ട് പുറത്തായി. റയലിെൻറ വീഴ്ചയിൽ കോച്ച് ഉത്തരവാദിയാേണാ? േചാദ്യങ്ങൾ ആവർത്തിക്കുേമ്പാൾ വിരൽ നീളുന്നത് ചൂടനായ പ്രസിഡൻറ് േഫ്ലാറൻറിനോ പെരസിലേക്ക്.

ലോപെറ്റ്ഗുയിയല്ല, പെരസാണ് കുറ്റക്കാരനെന്ന് മുൻ പ്രസിഡൻറായ റാമോൺ കാൾഡെറോൺ തുറന്നടിച്ചതോടെ ചർച്ചക്ക് ചൂടേറി. ‘‘ലോകകപ്പ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹം ലോപെറ്റ്ഗുയിയുമായി കരാറിലെത്തി. ഇത് ദേശീയ ടീമിന് തിരിച്ചടിയായി. ഇപ്പോൾ, അയാളെ പുറത്താക്കുകയും ചെയ്തു. വീഴ്ചകളിൽ ലോപെറ്റ്ഗുയിയെ മാത്രം കുറ്റപ്പെടുത്തരുത്’’ -കാൾഡെറോൺ പറയുന്നു.

ഇൗ വാക്കുകൾ ശരിവെക്കുന്നതായിരുന്നു മുൻ ബാഴ്സലോണ താരവും മെക്സിക്കൻ ടി.വി പണ്ഡിറ്റുമായ മാർക് ക്രൊസാസിെൻറ വാക്കുകൾ: ‘‘േഫ്ലാറൻറിനോ പെരസ് റയലിനെയും സ്പെയിനിനെയും നശിപ്പിച്ചു. ലോകകപ്പിനൊരുങ്ങിയ ദേശീയ ടീമിൽനിന്ന് ലോപെറ്റ്ഗുയിയെ ക്ലബിലെത്തിച്ച് സ്പെയിനിനെ ആദ്യം തകർത്തു. ക്ലബിന് യോജിക്കാത്ത കോച്ചുമായി റയലിനെയും തകർത്തു.’’

പെരസിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തുവന്ന് മണിക്കൂറുകളുടെ ഇടവേളയിലാണ് കോച്ചിനെ പുറത്താക്കുന്നതെന്നതും ശ്രദ്ധേയം. റൊണാൾഡോക്ക് പകരക്കാരെ കണ്ടെത്താൻ പെരസ് ശ്രമിച്ചില്ലെന്നും കരാർ ഒപ്പുവെക്കുംമുമ്പ് ലോപെറ്റ്ഗുയിക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

മഡ്രിഡ് വിടാൻ കാരണം പെരസ് -ക്രിസ്റ്റ്യാനോ

റയൽ വിടാനുള്ള കാരണം ക്രിസ്റ്റ്യാനോ ആദ്യമായാണ് തുറന്നുപറയുന്നത്. പണമോ സിദാെൻറ രാജിയോ അല്ല റയൽ വിടാൻ കാരണം. പ്രസിഡൻറ് പെരസിെൻറ സമീപനവും ടീമിന് താൻ ആവശ്യമില്ലെന്ന അദ്ദേഹത്തിെൻറ നിലപാടും മനംമടുപ്പിച്ചു. ഇതോടെ, പുതിയ താവളം തേടാൻ തീരുമാനിക്കുകയായിരുന്നു -ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

‘‘ആദ്യ അഞ്ചുവർഷം ക്ലബിന് വേണ്ടപ്പെട്ടവനായിരുന്നു ഞാൻ. അപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പരിഗണന ലഭിച്ചു. എന്നാൽ, പിന്നീടുള്ള കാലം പ്രസിഡൻറിന് വേണ്ടാത്തവനായി. പലപ്പോഴും അവഗണിക്കാൻ ശ്രമിച്ചു. ക്ലബ് വിടാൻ ഞാൻ അനുമതി തേടിയതായി അവർ മാധ്യമങ്ങൾ മുമ്പാകെ പ്രചരിപ്പിച്ചു. ഇതെല്ലാം മഡ്രിഡ് വിടാൻ പ്രേരിപ്പിച്ചു.

പണമാണ് എനിക്കാവശ്യമെങ്കിൽ ചൈനയിലും അമേരിക്കയിലും പോയി കളിക്കാമായിരുന്നു. റയലിലും യുവൻറസിലും കിട്ടുന്നതിനെക്കാൾ അവിടെ ലഭിക്കും. മഡ്രിഡ് വിടാൻ ആഗ്രഹിച്ച സമയത്തുതന്നെ യുവൻറസിന് എന്നെ ആവശ്യമുണ്ടായി. ഇതാണ് വാസ്തവം’’ -ക്രിസ്റ്റ്യാനോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridcristiano ronaldomalayalam newssports newsJulen LopeteguiPerez
News Summary - real madrid's fail Perez -sports news
Next Story