അലൂമിനിയം പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്
പാചകം ചെയ്യുമ്പോൾ ചെറിയ അളവിലാണെങ്കിലും അലൂമിനിയം നമ്മുടെ ശരീരത്തിലെത്തും. അത് വിവിധ രോഗങ്ങൾക്ക് കാരണമാകും.
മനുഷ്യശരീരത്തിലെത്തുന്ന അലൂമിനിയം കണികകൾ നാഡീകോശങ്ങളെ ബാധിക്കുക മാത്രമല്ല, അൽഷൈമേഴ്‌സ്, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്.
മുട്ടയും പച്ചക്കറികളും ചിക്കിയെടുക്കുമ്പോൾ പാനിലുള്ള വസ്തുക്കൾ മനുഷ്യശരീരത്തിലെത്തുന്നു. പലതരം രോഗങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്.
പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നും അലൂമിനിയം ശരീരത്തിലെത്തുക സാധാരണമാണ്. കുടിവെള്ളത്തിലൂടെയും ചെറിയ അളവിൽ അലൂമിനിയം ശരീരത്തിലെത്താം
പ്രതിദിനം ഒരു കിലോഗ്രാം ഭാരത്തിന് 0.143 mg എന്ന നിലയിൽ അലൂമിനിയം ശരീരത്തിലെത്തിയാൽ പ്രശ്നമില്ല. അലൂമിനിയത്തിന്റെ അളവ് ഇതിൽ കൂടുതലായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
അലൂമിനിയം മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ, അത് ടിഷ്യൂകളിലും എല്ലുകളിലും ശ്വാസകോശങ്ങളിലും കേന്ദ്രീകരിക്കപ്പെടുകയും തലച്ചോറിൽ എത്തിയാൽ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
കാൻസർ, പൾമണറി ഫൈബ്രോസിസ്, ശ്വാസകോശ രോഗങ്ങൾ, അസ്ഥി രോഗങ്ങൾ എന്നിവക്കും ഇത് കാരണമാകുന്നതായി പഠനങ്ങളുണ്ട്.
Explore