ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ തൊഴിലാളികളുടെ ശമ്പളം വർധിക്കുമെന്ന് റിപ്പോർട്ട്. പല സ്ഥാപനങ്ങളും ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്നത് തൊഴിലാളികൾക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം സമ്പദ്വ്യവസ്ഥയിൽ ഡിമാൻഡ് വർധിക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ഇതും തൊഴിലാളികളുടെ ശമ്പളത്തിൽ കാര്യമായ വർധനയുണ്ടാക്കാനാണ് സാധ്യത.
2022 സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ തൊഴിലാളികളുടെ ശമ്പളം എട്ട് ശതമാനം വരെ വർധിച്ചേക്കാം. മുമ്പ് നടത്തിയ സർവേകളിൽ പ്രതീക്ഷിച്ചതിനേക്കാളും വലിയ വർധനയാണ് ഇത്തരത്തിൽ ഉണ്ടാവുകയെന്നും റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഘടിത തൊഴിൽമേഖലയെ മാത്രം മുൻനിർത്തിയാണ് പഠനം നടത്തിയിട്ടുള്ളത്. രാജ്യത്തെ ആകെ തൊഴിലാളികളിൽ 20 ശതമാനത്തെ മാത്രമേ ഇത് പ്രതിനിധീകരിക്കുന്നുള്ളു. അസംഘടിത മേഖല പഠനത്തിെൻറ ഭാഗമായിട്ടില്ലെന്നത് തിരിച്ചടിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇ-കോമേഴ്സ്, ഫാർമസ്യൂട്ടിക്കൽ, ഐ.ടി, ധനകാര്യം തുടങ്ങിയ മേഖലകളാണ് കൂടുതൽ ശമ്പളവർധനവ് നൽകുന്നത്. റീടെയിൽ, എയ്റോസ്പേസ്, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ ശമ്പളം വർധിപ്പിക്കാൻ വിമുഖത കാണിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.