ന്യൂഡൽഹി: 2050ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പഠനം. യു.എസ്.എ, ചൈന എന്നിവക്ക് പിന്നാലെ ഇന്ത്യ മൂന്നാമതെത്തുമെന്നാണ് ലാൻസെറ്റ് ജേണലിലെ പഠനം വ്യക്തമാക്കുന്നത്.
തൊഴിലിടങ്ങളിലുള്ള ജനസംഖ്യയുടെ വളർച്ചയും ജി.ഡി.പിയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. 2017ൽ ഇന്ത്യ ഏഴാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. 2030ൽ ജപ്പാനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിക്കും. 2050ഓടെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
കോവിഡ് 19 മൂലം ഇന്ത്യൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴാണ് പുതിയ പഠനം പുറത്ത് വരുന്നത്. കോവിഡ് മൂലം സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ ജി.ഡി.പിയിൽ 23.9 ശതമാനത്തിെൻറ കുറവുണ്ടായിരുന്നു. എട്ടു വർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 3.9 ശതമാനത്തിലാണ് നിലവിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.