ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ബി.എസ്.എൻ.എൽ 15,000 സ്വയ്പ്പിങ് െമഷീനുകൾ വാങ്ങുന്നു. 2017 മാർച്ചോടു കൂടി 40 ശതമാനം ഇടപാടുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനാണ് ബി.എസ്.എൻ.എൽ ലക്ഷ്യമിടുന്നത്.
15,ooo സ്വയ്പ്പിങ് െമഷീനുകൾ വാങ്ങാനുള്ള നടപടി ക്രമം ബി.എസ്.എൻ.എൽ ആരംഭിച്ച് കഴിഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായാണ് ഇൗ നടപടി. രാജ്യം ഡിജിറ്റൽ ഇടപാടുകളിലേക്ക് ചുവട് വെക്കുേമ്പാൾ ബി.എസ്.എൻ.എല്ലിന് അതിൽ നിന്ന് മാറി നിൽക്കാൻ സാധിക്കില്ലെന്ന് കമ്പനിയുടെ സി.എം.ഡി അനുപം ശ്രീവാസ്തവ പറഞ്ഞു.
രാജ്യത്തെ നിലവിലുള്ള ബി.എസ്.എൻ.എൽ സർവീസ് സെൻററുകളിലായിരിക്കും പുതിയ െമഷീനിെൻറ സേവനം ലഭ്യമാക്കുക. ഒരു ജില്ലയിലെ 20 മുതൽ 50 വരെ കേന്ദ്രങ്ങളിൽ സ്വയ്പ്പിങ് െമഷീനുകൾ ഉപയോഗിക്കാനാണ് ബി.എസ്.എൻ.എൽ ലക്ഷ്യമിടുന്നത്. നിലവിൽ ബി.എസ്.എൻ.എല്ലിന് രാജ്യത്ത് 334 ടെലികോം ജില്ലകളുണ്ട്. 1500 മുതൽ 2000 വരെ സ്വയ്പ്പിങ് െമഷീനുകൾ ബി.എസ്.എൻ.എല്ലിന് ഇപ്പോഴുണ്ട്. 2017 മാർച്ച് 31നകം 40 ശതമാനം ഇടപാടുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനാണ് ബി.എസ്.എൻ.എൽ ലക്ഷ്യമിടുന്നെതന്നും അനുപം ശ്രീവാസ്തവ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.