ജി.ഡി.പി: മോദിക്ക് നാളെ നിർണായകം

ന്യൂഡൽഹി: ഗുജറാത്ത് ഉൾപ്പെടെ നിർണായക സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാം പാദ ജി.ഡി.പി വളർച്ച നിരക്ക് നാളെ പുറത്ത് വരുമെന്ന് സൂചന. നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച നിരക്ക് കുറച്ചിരുന്നു. രണ്ടാം പാദത്തിലും വളർച്ച കുറഞ്ഞാൽ അത് കേന്ദ്രസർക്കാറിന് വൻ തിരിച്ചടിയാവും. നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങൾ പ്രതിപക്ഷവും ആയുധമാക്കുെമന്നുറപ്പാണ്.

സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ  5.7 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക്. എന്നാൽ നിലവിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും 6.2 ശതമാനം വരെ വളർച്ച നിരക്ക് സമ്പദ്വ്യവസ്ഥ കൈവരിക്കുമെന്നാണ് കേന്ദ്രസർക്കാറിെൻറ പ്രതീക്ഷ. നോട്ട് നിരോധനത്തിെൻറ ആഘാതം സമ്പദ്വ്യവസ്ഥയിൽ നിന്ന് മാറിെയന്നാണ് ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആദ്യം ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ജി.എസ്.ടി നേർദിശയിൽ ആയതായും ഇവർ അവകാശപ്പെടുന്നു. ഇൗയൊരു സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥയിൽ വളർച്ച ഉണ്ടാകാനാണ് സാധ്യതയെന്നും വിദഗ്ധർ വാദിക്കുന്നു.

എന്നാൽ, ചെറുകിട വ്യവസായ മേഖലയിലുൾെപ്പടെ ജി.എസ്.ടി സൃഷ്ടിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് സൂചനകളുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ സൂറത്തിലെ തുണി വ്യാപാരികൾക്കിടയിൽ ഇത് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതെല്ലാം വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

Tags:    
News Summary - GDP data expected tomorrow; 3 things that are going to decide India’s Q2 economic growth-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.