കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. പവന് 240 രൂപയുടെ വർധനയാണ് ഉണ്ടായത്. 60,440 രൂപയായാണ് സ്വർണവില ഉയർന്നത്. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7555 രൂപയായാണ് ഉയർന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്ന് മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണം നേട്ടം രേഖപ്പെടുത്തുന്നത്. സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത.യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് സ്വർണത്തെ സുരക്ഷിതനിക്ഷേപമാക്കി മാറ്റുന്നുണ്ട്.
ലോകത്തെ പ്രധാനപ്പെട്ട കേന്ദ്രബാങ്കുകളെല്ലാം സ്വർണം വാങ്ങുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. രൂപയുടെ തകർച്ചയും സ്വർണവില ഉയരുന്നതിനുള്ള കാരണമാണ്.
അതേസമയം, വ്യാഴാഴ്ച നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്. എഫ്.എം.സി.ജ, ഐ.ടി, നിഫ്റ്റി ബാങ്ക്, ഓട്ടോ തുടങ്ങിയ സെക്ടറുകളിൽ നേട്ടമുണ്ടായി. ബോംബെ സൂചികയായ സെൻസെക്സിൽ 286 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ദേശീയ സൂചിക നിഫ്റ്റിയിൽ 86 പോയിന്റ് നേട്ടമുണ്ടായി. നിഫ്റ്റി 0.31 ശതമാനം നേട്ടത്തോടെ 23,277 പോയിന്റിലെത്തി. സെൻസെക്സ് 0.31 പോയിന്റ് നേട്ടത്തോടെ 76,765ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.