തലശ്ശേരി: നഗരത്തിലെ ചെരിപ്പുകടയിലെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചാലിൽ കടവരാന്തയിൽ താമസിക്കുന്ന അഷ്റഫിനെയാണ് (62) തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.
തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.വി. ബിജുവാണ് അറസ്റ്റുചെയ്തത്. കുത്തേറ്റ മുനവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാധാരമായ സംഭവം. തലശ്ശേരിയിലെ കടകളിൽനിന്ന് ഹാർഡ് ബോർഡ് ശേഖരിക്കുന്നയാളാണ് അഷ്റഫ്. തലശ്ശേരി ലോഗൻസ് റോഡിലെ ഓക്സി ഫുട്വെയർ സ്ഥാപനത്തിലെ ജീവനക്കാരനായ മുനവറിനെ കടയിലെ ഹാർഡ് ബോർഡ് പെട്ടികൾ നൽകാത്തത്തിന്റെ വിരോധത്തിൽ അഷ്റഫ് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുത്തേറ്റ മുനവറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുനവറിന്റെ വൃക്കക്ക് മുറിവേറ്റതായി വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.