അയ്യപ്പൻ, വിഷ്ണു 

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് 11ഉം ഏഴ​ും വയസുള്ള പെൺകുട്ടികളെ ലൈംഗിക മായി പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിലായി. ബന്ധുക്കളായ സഹോദരങ്ങളെ ലൈഗീകമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50)മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സ്കൂളിലെ കൗൺസിലിങിനിടെയാണ് സംഭവം പുറത്തറിയുന്നത്. ആറു മാസത്തോളമായി സഹോദരങ്ങളായ പെൺകുട്ടികളെ ബന്ധുക്കളായ അച്ഛനും മകനും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു. മലപ്പുറം എസ്പി സുജിത്ത് ദാസി​െൻറ നിർദേശപ്രകാരം ചങ്ങരംകുളം സി.ഐ. ബഷീർ ചിറക്കൽ, എസ്.ഐ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരഞ്ഞ് ???പൊലീസ് എത്തിയെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ്റ്റോപ്പിൽ നിന്ന് മഫ്തിയിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായാണ് വലയിലാക്കിയത്.

അടൂരിൽ ജോലി ചെയ്യുന്ന അയ്യപ്പന്റെ മകൻ വിഷ്ണു സംഭവം അറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും അടൂർ പൊലീസി​െൻറ സഹായത്തോടെ വിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.സംഭവത്തിൽ പോക്സോ പ്രകാരം നാല് കേസുകളാണ് എടുത്തിരിക്കുന്നത്.പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Tags:    
News Summary - Father and son arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.