ഷമീർ ബാബു

എട്ട് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

നിലമ്പൂർ: എട്ട് വയസ്സുകാരിയെ ലൈഗിംക അതിക്രമത്തിനിരയാക്കിയ യുവാവിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നിലമ്പൂർ കരിമ്പുഴ തെക്കരതൊടിക ഷമീർ ബാബുവിനെയാണ് (37) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളിലായാണ് ശിക്ഷ. പിഴത്തുക അതിജീവിതക്ക് നൽകണം.

ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. നിലമ്പൂർ ഇൻസ്പെക്ടറായിരുന്ന ഇപ്പോൾ തിരൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എം.ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് സ്റ്റേഷനിനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man handed 20-year jail term in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.