പോക്‌സോ കേസ് പ്രതി എം.ഡി.എം.എയുമായി പിടിയിൽ

കൊണ്ടോട്ടി: പോക്സോ കേസ് പ്രതിയെ എം.ഡി.എം.എയുമായി പിടികൂടി. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കണയാന്‍കോട്ടില്‍ ജാവിദ് മോന്‍ (29) ആണ് അറസ്റ്റിലായത്.

കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വസ്തു വില്‍പന നടത്താനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.കൊണ്ടോട്ടിയിലും പരിസരത്തും അതിഥി തൊഴിലാളികള്‍ക്കും വിദ്യാർഥികള്‍ക്കും ലഹരിവസ്തു വിൽപന നടത്തുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.

2021ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലഹരി വസ്തു നല്‍കി കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയതാണ് പ്രതി. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    
News Summary - POCSO case accused arrested with M.D.M.A.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.