പോക്സോ കേസ് പ്രതിക്ക് 12 വർഷം തടവ്

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും. വാഴത്തോപ്പ് സ്വദേശി ജിന്‍റോയെയാണ് (25) ഇടുക്കി അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016ലാണ് കേസിന് ആസ്പദമായ സംഭവം.

പെൺകുട്ടിയുടെ വീടിനു സമീപം റോഡ് പണിക്ക് ഹിറ്റാച്ചി ഓപറേറ്ററായി എത്തിയതായിരുന്നു പ്രതി. വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്ന സമയം അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ഇടുക്കി പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഏഴുവർഷം തടവും 10,000 രൂപ പിഴയും അതിക്രമിച്ചുകയറിതിന് അഞ്ചു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചായതിനാൽ ഏഴു വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പിഴത്തുക പൂർണമായും ഇരക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.

Tags:    
News Summary - POCSO case accused gets 12 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.