കൊച്ചിയിൽ മറ്റൊരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെയും ലൈംഗികപീഡന പരാതി

കൊച്ചി: നഗരത്തിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിലായതിനു പിന്നാലെ, ലൈംഗികാതിക്രമ പരാതിയിൽ മറ്റൊരു ആർട്ടിസ്റ്റിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തു. പാലാരിവട്ടം 'ഡീപ് ഇങ്ക്‌ ടാറ്റൂ'വിലെ ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണക്കെതിരെയാണ് മുൻ സഹപ്രവർത്തക വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകിയത്.

ടാറ്റൂ സ്റ്റുഡിയോയിലെ മുൻ മാനേജറായിരുന്നു മലപ്പുറം സ്വദേശിനിയായ യുവതി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്നും സ്വർണവും പണവുമടക്കം തട്ടിയെടുത്തെന്നും പരാതിയിലുണ്ട്‌. ടാറ്റൂ പഠിപ്പിച്ചുതരാമെന്നും വാഗ്‌ദാനം ചെയ്‌തു. സ്വകാര്യ ഫോട്ടോയും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.

അതേസമ‍യം, സ്ഥാപനത്തിൽ ജോലി ചെ‍യ്തപ്പോൾ യുവതി നടത്തിയ സാമ്പത്തിക ക്രമക്കേട് ചോദ്യംചെയ്ത തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സ്റ്റുഡിയോയിലെ നിലവിലെ ജീവനക്കാരും പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജനുവരിയിലാണ് ഇവർ സ്റ്റുഡിയോയിലെ ജോലി നിർത്തിയത്.

ദിവസങ്ങൾക്കുമുമ്പ് 'ഇങ്ക്ഫെക്ടഡ്' ടാറ്റു സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് പി.എസ്. സുജീഷ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി നിരവധി പെൺകുട്ടികൾ രംഗത്തെത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ സുജീഷ് പിടിയിലാവുകയും ചെയ്തിരുന്നു.

Tags:    
News Summary - Sexual harassment complaint against another tattoo artist in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.