വടക്കാഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തോ താന്‍ മത്സരിക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ലാത്തതാണ് തീരുമാനത്തിനു പിന്നിലെന്ന് വികാരാധീനനായി അനില്‍ അക്കരെ പറഞ്ഞു.
ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും കോൺഗ്രസിൽ പ്രവർത്തിച്ച് പുതിയ നേതാക്കൾക്ക് പിന്തുണ നൽകുമെന്നും അനില്‍ അക്കരെ വ്യക്തമാക്കി.
വടക്കാഞ്ചേരി മണ്ഡലത്തില്‍ അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി തോല്‍പ്പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍.ഡി.എഫ് മണ്ഡലം തിരിച്ചു പിടിക്കുന്നത്. കഴിഞ്ഞ തവണ 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കരെ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.