മനാമ: 28ാമത് പ്രതിഭ കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് ഇടത് പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഭ ഹാളിൽ നടന്നു. നീതി ആയോഗിെൻറ മികച്ച വികസിത സംസ്ഥാനങ്ങളിൽ കേരളം തുടർച്ചയായി ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നത് സംസ്ഥാനത്തെ ഇടത് സർക്കാറിെൻറ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. വികസനത്തിന് വിലങ്ങുതടിയാവാൻ കേന്ദ്ര സർക്കാർ മുതൽ മറ്റ് ജനവഞ്ചക പ്രസ്ഥാനങ്ങൾ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച കേരളം കാണുന്നുണ്ട്. ഇവർക്കൊന്നും തന്നെ ഇച്ഛാശക്തിയുള്ള ഒരു ജനതയെയും അതിനെ നയിക്കുന്ന ജനകീയ സർക്കാറിനെയും തകർക്കാനോ തടയിടാനോ കഴിയുകയില്ല എന്നാണ് രണ്ടാം പിണറായി വിജയൻ സർക്കാറിെൻറ തുടർഭരണം പഠിപ്പിക്കുന്നത്.
കെ റെയിൽ പോലുള്ള വികസന പദ്ധതിയെ തുരങ്കം വെക്കുന്നവർ ഗെയ്ൽ പദ്ധതിയെയും ദേശീയപാത വികസനത്തെയും തടയാൻ ശ്രമിച്ചവരാണ്. അതിൽ അവർ പരാജയപ്പെട്ടവരാണെന്ന് ഓർത്തുകൊണ്ട് കേരളത്തെ ഇരുട്ടിലാക്കാനുള്ള ശ്രമത്തിൽനിന്ന് പിന്തിരിയുന്നതാണ് ഉചിതമെന്ന് എന്ന് യോഗം അഭിപ്രായപ്പെട്ടു. സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ച പരിപാടി പ്രതിഭ രക്ഷാധികാരി പി. ശ്രീജിത് ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ അംഗം സി.വി. നാരായണൻ, ഫൈസൽ എഫ്.എം (ഓവർസിസ് നാഷനൽ കോൺഗ്രസ്), മൊയ്തീൻ കുഞ്ഞി (ഐ.എം.സി.സി), റഫീഖ് അബ്ദുല്ല, ഷിബു പത്തനംതിട്ട, ഗംഗൻ തൃക്കരിപ്പൂ, കെ.ടി. സലീം, പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ സംസാരിച്ചു. നവകേരള സമിതി അംഗം ഷാജി മൂതല സ്വാഗതവും പ്രതിഭ പ്രസിഡൻറ് കെ.എം. സതീശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.