കുവൈത്ത് സിറ്റി: പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിെൻറ മൂന്നാംഘട്ടത്തിൽ കുവൈത്തിൽനിന്ന് കൂടുതൽ വിമാനങ്ങൾ. മേയ് 28നും ജൂൺ ഏഴിനുമിടക്ക് 13 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ആറുവിമാനം കേരളത്തിലേക്ക് ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ്.
മേയ് 29ന് അഹ്മദാബാദ്, 31ന് ജയ്പൂർ, ജൂൺ ഒന്നിന് അഹ്മദാബാദ്, ജൂൺ നാലിന് ഡൽഹി, ജൂൺ അഞ്ചിന് ഡൽഹി വഴി ഗയ, ജൂൺ ആറിന് ഡൽഹി വഴി ഭുവനേശ്വർ, ജൂൺ ഏഴിന് ലക്നോ എന്നിവയാണ് കേരളത്തിന് പുറത്ത് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇതിൽ ലക്നോ വിമാനം ഷെഡ്യൂൾ മാറ്റി നേരത്തെയാക്കാൻ സാധ്യതയുണ്ട്.
മേയ് 28ന് തിരുവനന്തപുരത്തേക്കാണ് ഇൗ ഘട്ടത്തിലെ കേരളത്തിലേക്കുള്ള ആദ്യ സർവീസ്. കുവൈത്തിൽ നിന്ന് 11.20 നു പുറപ്പെട്ട് ഇന്ത്യൻ സമയം ഏഴുമണിക്ക് തിരുവനന്തപുരത്തെത്തും. മേയ് 29നുള്ള കോഴിക്കോട് വിമാനം കുവൈത്തിൽനിന്ന് വൈകീട്ട് 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോെട്ടത്തും.
മൂന്നാമത്തെ വിമാനം മേയ് 30ന് ഉച്ചക്ക് 1.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് രാത്രി 8.30നു കണ്ണൂരിൽ എത്തും. ജൂൺ ഒന്നിന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം സർവീസ് രാവിലെ 11.20ന് പുറപ്പെട്ട വൈകീട്ട് ഏഴു മണിക്ക് തിരുവനന്തപുരത്തെത്തും. ജൂൺ രണ്ടിന് കൊച്ചിയിലേക്ക് വിമാനമുണ്ട്.
കുവൈത്ത് സമയം ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട് രാത്രി 7.30ന് കൊച്ചിയിൽ എത്തും. ജൂൺ നാലിന് വൈകുന്നേരം 3.40ന് കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11 മണിക്ക് കോഴിക്കോട്ട് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.