കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ ചൊവ്വാഴ്ച മുതൽ സജീവമാകും. എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നുമാണ് സർവിസ്.
250 ദീനാർ മുതലാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച കൊച്ചിയിൽനിന്നാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ ആദ്യ സർവിസ്. കുവൈത്ത് എയർവേസ് ചൊവ്വാഴ്ച ചെന്നൈയിൽനിന്ന് ആദ്യവിമാനം അയക്കും.
500 ദീനാറിന് മുകളിലാണ് കുവൈത്ത് എയർവേസിെൻറ ടിക്കറ്റ് നിരക്ക്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ഡൽഹിയിൽനിന്നും കുവൈത്ത് എയർവേസ് സർവിസ് നടത്തുന്നുണ്ട്. കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്. മന്ത്രിസഭ അനുമതി ലഭിച്ചതിന് ശേഷം ഒരു യാത്രാവിമാനം മാത്രമേ ഇന്ത്യയിൽനിന്ന് വന്നിട്ടുള്ളൂ.
വ്യാഴാഴ്ച വെൽഫെയർ കേരള കുവൈത്ത് കൊച്ചിയിൽനിന്ന് ചാർട്ടർ ചെയ്ത ജസീറ എയർവേസ് വിമാനമാണ് 167 യാത്രക്കാരുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.