കുവൈത്ത് സിറ്റി: ജൂൺ ആദ്യവാരം പിന്നിടുേമ്പാൾ കുവൈത്ത് കടുത്ത വേനലിലേക്ക് പ്രവേശിക്കുന്നു. ശനിയാഴ്ച 46 ഡിഗ്രി സെൽഷ്യസാണ് മിത്രിബയിൽ താപനില രേഖപ്പെടുത്തിയത്. പകൽ മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചു. രാത്രി 33 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. രാത്രി 15 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചു. ഇതോടൊപ്പം റുതൂബയും (നിർജലീകരണം) അനുഭവപ്പെട്ടു. സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും പാനീയങ്ങളും ധാരാളം കുടിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അയഞ്ഞ, കനം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ചൂടില്ലാത്ത വെള്ളത്തിൽ ഇടക്ക് കുളിക്കുന്നത് നല്ലതാണെന്നും കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദേശിച്ചു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുമണി വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് ഗണ്യമായ തോതിൽ വർധിക്കുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.