കുവൈത്ത് സിറ്റി: രാജ്യം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കുവൈത്തി വീടുകളും സർക്കാർ കെട്ടിടങ്ങളും ദേശീയ പതാകകൊണ്ട് അലങ്കരിച്ചും വർണവെളിച്ചം വിതറിയും ഭംഗിയാക്കി. കുവൈത്തി പാർപ്പിട സമുച്ചയങ്ങൾക്കരികിലൂടെ ഇക്കാലത്ത് യാത്ര കൺകുളിർമയേകുന്നതാണ്.
വീടിന്റെയത്ര ഉയരമുള്ള കൂറ്റൻ പതാകകൾ പലയിടത്തും തൂക്കിയതായി കാണാം. ദേശീയ പതാകയുടെ നിറങ്ങളിൽ ലൈറ്റുകൾ തെളിയുന്നത് രസമുള്ള രാത്രിക്കാഴ്ചയാണ്.
ഫെബ്രുവരി തുടക്കം മുതലേ കുവൈത്തികൾ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. ദേശീയ, വിമോചന ദിനങ്ങൾ ആഘോഷിക്കുന്ന ഫെബ്രുവരി 25, 26 തീയതികൾ ആവുമ്പോഴേക്ക് ഇത് പാരമ്യത്തിലെത്തി. നിരത്തുകളിലോടുന്ന വാഹനങ്ങളും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ രാജ്യവാസികളായ വിദേശികളും പിറകിലല്ല. അന്നം തരുന്ന നാടിനോടുള്ള നന്ദി സൂചകമായി വിദേശികളും വാഹനങ്ങളിൽ കുവൈത്ത് പതാകയണിയിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും ദേശീയ ദിനാഘോഷത്തിന്റെ പൊലിമ കാണാം. കുവൈത്തി പതാകകൾ അലങ്കരിച്ചതിനു പുറമെ ആകർഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.