കുവൈത്ത് സിറ്റി: ഇസ്രായേൽ മന്ത്രിയുടെ നേതൃത്വത്തിൽ മസ്ജിദുൽ അഖ്സയിലേക്ക് കടന്നുകയറിയതിനെ കുവൈത്ത് അപലപിച്ചു. ഇസ്രായേലിന്റെ ഇത്തരം നിരുത്തരവാദപരവും പ്രകോപനപരവുമായ നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനവും സമാധാന പ്രമേയങ്ങളെ തുരങ്കം വെക്കുന്നതുമാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇത് ആക്രമണ സാഹചര്യം വർധിപ്പിക്കുകയും നിലവിലെ പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും. ഇസ്രായേൽ ആക്രമണവും നിയമലംഘനങ്ങളും തടയുന്നതിനും ഫലസ്തീനിലെ ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും അന്താരാഷ്ട്ര സമൂഹം സജീവമായി ഇടപെടണമെന്നും കുവൈത്ത് ആഹ്വാനം ചെയ്തു.
ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റമർ ബെൻഗ്വിറാണ് ആയിരങ്ങളെ നയിച്ച് മസ്ജിദുൽ അഖ്സയിൽ കയറി പ്രാർഥന നടത്തിയത്. മന്ത്രി യിറ്റ്സാക് വാസർലോഫും ഇസ്രായേൽ പാർലമെന്റ് അംഗങ്ങളും ഇതിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.