കുവൈത്ത് സിറ്റി: റമദാൻ മാസത്തിലെ പ്രവർത്തന സമയം ഫ്ലെക്സിബിൾ വ്യവസ്ഥയെ അടിസ്ഥാനമാക്കി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർ സെക്രട്ടറി അൻവർ അൽ ഹംദാൻ വ്യക്തമാക്കി. രാജ്യത്ത് റമദാൻ മാസത്തിൽ സർക്കാർ ഒാഫിസുകൾ, മന്ത്രാലയങ്ങൾ എന്നിവക്ക് ഫ്ലെക്സിബിൾ സംവിധാനത്തോടെ നാലര മണിക്കൂറാണ് പ്രവൃത്തി സമയം.
രാവിലെ 8.30 മുതൽ 10.30 വരെയുള്ള അഞ്ച് സമയ സ്ലോട്ടുകളിൽനിന്ന് ജീവനക്കാർ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഈ സ്ലോട്ടുകൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാൻ ജീവനക്കാർക്ക് അനുവാദമുണ്ട്. എന്നാൽ, എത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കണം.
റമദാനിൽ ജീവനക്കാർക്ക് ഷിഫ്റ്റുകളുടെ തുടക്കത്തിലും അവസാനത്തിലും 15 മിനിറ്റ് ഗ്രേസ് പിരീഡും അനുവദിച്ചിട്ടുണ്ട്. സ്ത്രീ ജീവനക്കാർക്ക് പ്രവൃത്തി ദിവസത്തിന്റെ അവസാനം 15 മിനിറ്റ് അധിക ഗ്രേസ് പിരീഡ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾക്ക് ജീവനക്കാരെ നിർദിഷ്ട സമയ സ്ലോട്ടുകളിലേക്ക് അസൈൻ ചെയ്യാനോ ഓപ്ഷനുകളിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കാനുമുള്ള അധികാരവുമുണ്ട്.
രാവിലെ 8:30 മുതൽ ഒരുമണിവരെ, ഒമ്പതു മുതൽ 1.30വരെ, 9.30 മുതൽ രണ്ടുവരെ, 10 മുതൽ 2.30 വരെ, 10.30 മുതൽ മൂന്നുവരെ എന്നിങ്ങനെയാണ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്ന സമയ സ്ലോട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.