കുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴകൾ പുതുവർഷത്തിൽ നടപ്പിലാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സന്ദർശക വിസയിൽ എത്തി താമസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദീനാർ ഈടാക്കുന്നത് അടക്കമുള്ള വർധനയാണ് നടപ്പാക്കുന്നത്. റസിഡൻസി കാലാവധി കഴിഞ്ഞവർക്കും രാജ്യം വിടാതെ തുടരുന്നവർക്കും പുതിയ സംവിധാനം ബാധകമാണ്. നേരത്തേ ഉണ്ടായിരുന്ന പരമാവധി പിഴയായ 600 ദീനാറിൽ നിന്ന് ഗണ്യമായ വർധന പുതിയ പിഴകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ പിഴ പ്രകാരം നിയമം ലംഘിച്ച റസിഡൻസി ഉടമകൾക്ക് പരമാവധി 1200 ദീനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്തും. പുതിയ പിഴകൾ ഉൾപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം കമ്പ്യൂട്ടർ സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റെസിഡൻസി ചട്ടങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.