മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ വിഭാഗം (സി.പി.എ) തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ജ്വല്ലറികളില്‍ പരിശോധന നടത്തി. ബർക്ക വിലായത്തിലെ സ്വര്‍ണം, വെള്ളി ആഭരണ വില്പനശാലകളിലായിരുന്നു പരിശാധന നടത്തിയത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ സ്വര്‍ണ അളവുകളിലും ഇത് പ്രദര്ശിപ്പിക്കുന്നതിലെയും കൃത്രിമങ്ങള്‍ ഒഴിവാക്കുക, മറ്റു ഉപഭോക്തൃ നിയമങ്ങള്‍ സംരക്ഷിക്കുക, വാറ്റ് ഇടപാടുകള്‍ കൃത്യമാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ജീവനക്കാർക്ക് ബോധവത്കരണവും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു.വിലയിൽ കൃത്രിമം കാട്ടിയതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പ് ജ്വല്ലറി ഷോപ് അടച്ചുപൂട്ടാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ഉത്തരവിട്ടിരുന്നു. ദാഹിറ ഗവർണറേറ്റിലെ ജ്വല്ലറി ഷോപ്പിനെ കുറിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ഉപഭോക്തൃ സംരക്ഷണ വിഭാഗം പരിശോധന നടത്തിയത്. പണിക്കൂലി, ഗ്രാം വില, വാറ്റ് എന്നിവയടക്കമുള്ള സ്വർണവിലയിൽ കൃത്രിമം കാണിക്കുന്നെന്നായിരുന്നു പരാതി. വിലയിലും അളവിലും കൃത്രിമം കാട്ടി നിയമലംഘനം നടത്തുന്നവരെ കണ്ടെത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.