മസ്കത്ത്: കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് അങ്കണത്തിലേക്ക് ഇസ്രായേൽ അധിനിവേശം നടത്തിയതിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റമർ ബെൻഗ്വിറാണ് ആയിരങ്ങളെ നയിച്ച് പള്ളിക്കകത്ത് കയറി പ്രാർഥന നടത്തിയത്.
ബെൻഗ്വിറിനൊപ്പം മന്ത്രിയായ യിറ്റ്സാക് വാസർലോഫും ഇസ്രായേൽ പാർലമെന്റ് അംഗങ്ങളും അണിനിരന്നിരുന്നു. ഇസ്രോയേലിന്റെ ഇത്തരം നടപടികളെ അപലപിക്കാനും മതപരമായ സ്ഥലങ്ങളുടെ പവിത്രത സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളാനും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.