മസ്കത്ത്: ഓണമായാൽ ഏറ്റവും ഡിമാൻഡുള്ളത് മാവേലിക്കാണ്. പലപ്പോഴും ഈ വേഷം കെട്ടാൻ ആളെ കിട്ടാറില്ല. കൂട്ടത്തിൽപ്പെട്ട ആരെയെങ്കിലുമൊക്കെ പിടിച്ച് മാവേലിയാക്കുകയാണ് പതിവ്. പുരുഷന്മാരുടെ കുത്തകയായ ഈ മേഖലയിലും വനിത സാന്നിധ്യം വന്നിരിക്കുകയാണ് മസ്കത്തിലിപ്പോൾ.
പ്രവാസിയായ തൃശൂർ സ്വദേശിനി റംസീന ഷാനവാസാണ് ഓൾ കേരള വുമൺസ് ഇൻ മസ്കത്തിന്റെ വാർഷികാഘോഷ പരിപാടിയായ ‘അനോഖിയിൽ’ മാവേലിയായി വേഷം കെട്ടാൻ ആത്മവിശ്വാസത്തോടെ മുന്നോട്ടു വന്നത് . റംസീനയുടെ മാവേലി വേഷം കണ്ട് ചടങ്ങിലെ മുഖ്യാതിഥികളായിരുന്ന ചലച്ചിത്ര താരം ശ്വേതാമേനോനും, സംവിധായകൻ നാദിർഷായുടെ മകളായ ഐഷ നാദിർഷായും അത്ഭുതപ്പെട്ടു.
മസ്കത്തിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടിക്ക് മാവേലിയായി വേഷം കെട്ടാൻ ഇനിയും തയ്യാറാണോ എന്ന് ചോദിച്ചാൽ "സാഹചര്യം അനുസരിച്ചു നോക്കാം" എന്നാണ് റംസീനയുടെ മറുപടി അടുത്ത സുഹൃത്തുക്കൾ പോലും ഈ പുതിയ മാവേലിയെ തിരിച്ചറിഞ്ഞില്ല എന്നതാണ് ഏറെ കൗതുകകരം.
എന്നാൽ പുരുഷന്മാരുടെ കുത്തകയായിരുന്ന മേഖലയിൽ സാന്നിധ്യം അറിയിച്ചുവെങ്കിലും, മാവേലിയായി വേഷം കെട്ടുന്നത് അത്ര എളുപ്പമല്ലെന്നും ഇക്കാര്യത്തിൽ പുരുഷന്മാരെ സമ്മതിക്കണമെന്നുമാണ് റംസീനയുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.