മസ്കത്ത്: രാജ്യത്തെ വിവിധ വിലായത്തുകളിൽ കുട്ടികളടക്കമുള്ളവരെ തട്ടിക്കൊണ്ടുപോകാൻ ശ്രമങ്ങൾ നടന്നതായുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിവരങ്ങളും വാർത്തകളും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് സ്വീകരിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു. സ്കൂൾ ബസിൽനിന്ന് ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സ്ത്രീകളുടെ വസ്ത്രം ധരിച്ച് കുട്ടികളെയും വീട്ടുജോലിക്കാരെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നവരിൽ ഏഷ്യൻ പൗരന്മാരാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഈ ഒരു സാഹചര്യത്തിലാണ് വിശദീകരണവുമായി ആർ.ഒ.പി എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.