?????????? ???????????

അച്ചടക്കരാഹിത്യത്തിന് വിലയൊടുക്കുേമ്പാൾ 

‘അച്ചടക്കത്തി‍െൻറ വില  എപ്പോഴും ഖേദത്തിെൻറ വിലയേക്കാള്‍ താഴെയാണ്. അതിനാല്‍, ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം എന്നു പറയുന്നത് സ്വയം അച്ചടക്കമാണ്’ -ഭാരതത്തിെൻറ മിസൈല്‍മാന്‍  എന്നറിയപ്പെടുന്ന എ.പി.ജെ അബ്ദുൽ കലാമിെൻറ വചനങ്ങളാണിത്. ശരിയാണ്, അച്ചടക്കത്തിന് നമ്മുടെ ജീവിതത്തോളം തന്നെ പ്രാധാന്യമുണ്ട്. അത് ഏതൊരു മനുഷ്യെൻറയും അടിസ്ഥാന സ്വഭാവങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട ഒന്നാണ്. നമ്മള്‍ എല്ലാവരും ഒരു ലിഖിത നിയമത്തിന് വിധേയരാണ്. ജനങ്ങള്‍ ജനങ്ങളാല്‍  തിരഞ്ഞെടുത്ത് ജനഹിതം  നടപ്പാക്കുന്ന രീതി. അച്ചടക്കത്തോടുകൂടി നിയമം നടപ്പാക്കാത്തിടത്ത് അരാജകത്വം വിളയാടും. നിയമം ശരിയായ രീതിയില്‍ നടപ്പാക്കണമെങ്കില്‍ ഭരണകൂടത്തോടൊപ്പം ജനപങ്കാളിത്തവും അത്യന്താപേക്ഷിതമാണ്. ആ ഒരു അച്ചടക്കമില്ലായ്മ മൂലമുണ്ടാകുന്ന അരാജകത്വത്തിനാണ് ഇന്ന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. അപ്രതീക്ഷിതമായി കടന്നു വന്ന ഒരു അദൃശ്യ വൈറസിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണിന്ന് ലോകം. ഇങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഏതൊരു ഭരണസംവിധാനവും ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ബന്ധിതമാകും.

നിയന്ത്രണങ്ങള്‍ മുറുകുമ്പോള്‍ നാം ഇതുവരെ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം കുറയും. അത് കടുത്ത മാനസിക സംഘര്‍ഷങ്ങളുള്‍െപ്പടെയുള്ള പലതരം അസാധാരണ അവസ്ഥകളിലേക്ക് നമ്മെ നയിക്കും. എന്നിരുന്നാലും സ്വയം അച്ചടക്കം ശീലിച്ചവര്‍ക്ക് ആത്മനിയന്ത്രണം പാലിക്കാൻ സാധിക്കും. അല്ലാത്തവര്‍  മനസ്സിനെ നിയന്ത്രിക്കാന്‍ പരിശീലിച്ചേ മതിയാവൂ.  അത് ഈ കാലഘട്ടത്തി‍െൻറ ആവശ്യമായി മാറിയിരിക്കുകയാണിന്ന്. സ്വയം അച്ചടക്കം പാലിക്കുന്നതിലൂടെ നമ്മള്‍ നമ്മുടെ ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവന്‍ കൂടി സംരക്ഷിക്കുകയാണെന്ന ബോധം നമ്മളില്‍ എപ്പോഴും ഉണ്ടാവണം. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ അച്ചടക്കമില്ലായ്മയും ധാർഷ്ട്യവും ഒരുപാട് ജീവനുകളെ  അപകടത്തിലേക്ക് വലിച്ചെറിയുന്ന കാഴ്ചകളാണ് പലയിടങ്ങളിലും കാണുവാന്‍ സാധിക്കുന്നത്.ലോക്ഡൗണില്‍നിന്നും സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതമാവുകയാണിന്ന് പല സര്‍ക്കാര്‍ സംവിധാനങ്ങളും. എന്നാല്‍, അതനുസരിക്കില്ലെന്ന കുറച്ചധികം ശതമാനം ആളുകളുടെ ധാർഷ്ട്യമാണ് സ്ഥിതി ഇത്രയും ഭീകരമാകാന്‍ കാരണം എന്ന പച്ചയായ യാഥാര്‍ഥ്യത്തിനുനേരേ മുഖം തിരിക്കാന്‍ ആർക്കും കഴിയില്ല. സ്വന്തം ജീവന്‍പോലും അവഗണിച്ച് മറ്റുള്ളവരുടെ ജീവനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നിയമപാലകരെയും ആരോഗ്യപ്രവര്‍ത്തകരെയും ലോകം മുഴുവന്‍  തൊഴുകൈയോടെ ശിരസ്സ് നമിക്കുമ്പോഴും, ഒരു ന്യൂനപക്ഷ സമൂഹം അവരെ  അവജ്ഞയോടെ കാണുകയാണ്. പല സന്ദര്‍ഭങ്ങളിലും സ്ത്രീ-പുരുഷ ഭേദമന്യേ അവരെ  മാനസികമായും ശാരീരികമായും ആക്രമിക്കാന്‍ പോലും ദൈവത്തി‍െൻറ സ്വന്തം നാടി‍െൻറ മക്കളിലെ ഈ ചെറുവിഭാഗം  മടിക്കാറില്ല. 

ഇതൊക്കെ കാണുമ്പോള്‍ ‘അച്ചടക്കമില്ലാത്ത അഭ്യസ്തവിദ്യരേക്കാള്‍ എത്രയോ ഭേദമാണ് അറിവില്ലാത്തവരുെട   അച്ചടക്കബോധം’ എന്ന് നമ്മളില്‍ ചിലര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അത് സാക്ഷ്യപ്പെടുത്തുന്ന പല സംഭവങ്ങളും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിൽ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. സ്വന്തം ജീവനോളം വിലപ്പെട്ടതുതന്നെയാണ് സഹജീവികളുടെ ജീവനും എന്ന സത്യത്തെ ബോധപൂര്‍വം നമ്മളില്‍ പലരും മറക്കുന്നു. പലപ്പോഴും നമ്മള്‍ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് പതിവ്. മനുഷ്യെൻറ പ്രകൃതിയോടുള്ള വെല്ലുവിളി -അതായിരുന്നു പ്രളയത്തിന് കാരണം. ആ അവസ്ഥ അതിജീവിക്കുന്നതിനിടയിൽ നമുക്ക് ഒരുപാട്  വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയുണ്ടായി.  എന്നിട്ടും നമ്മള്‍ പഠിച്ചില്ല.  എത്ര സാക്ഷരരായാലും സര്‍ക്കാറിെൻറയും ആരോഗ്യപ്രവര്‍ത്തകരുടെയും നിർദേശങ്ങള്‍ പാലിച്ച് ഒരേ മനസ്സോടെ ഒത്തൊരുമയോടെ, ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയാത്തിടത്തോളം ഇനിയും കൊറോണ പോലുള്ള അദൃശ്യ വൈറസുകള്‍ മനുഷ്യ ജീവനുകള്‍ക്ക് വില പറയാനെത്തുന്ന കാലം വിദൂരമല്ല.

Tags:    
News Summary - madhyamam inbox-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.