മസ്കത്ത്: ബോഷറിലെ അനധികൃത നിർമാണ പ്രവൃത്തികൾ മസ്കത്ത് നഗരസഭ പൊളിച്ചുനീക്കി. 75ഒാളം ഉത്തരവുകളാണ് നടപ്പാക്കിയത്. നഗരസഭയുടെ ലീഗൽ ഫോളോഅപ്പ് ഡിപ്പാർട്ട്മെൻറ് റോയൽ ഒമാൻ പൊലീസിെൻറയും പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെൻറിെൻറയും സഹകരണത്തോടെയാണ് നടപടിയെടുത്തത്. അനധികൃത നിർമാണ പ്രവൃത്തികൾക്കെതിരെ നഗരസഭ നടപടി കർക്കശമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളിൽ അനുമതിയില്ലാത്ത നിർമാണ പ്രവൃത്തികൾ നടത്തുന്നവരിൽനിന്ന് പിഴ ഇൗടാക്കുമെന്ന് നഗരസഭ അടുത്തിടെ അറിയിച്ചിരുന്നു.
കെട്ടിടങ്ങളുടെ പുറംഭിത്തിയുടെ നിറം മാറ്റുക, മേൽക്കൂരയിൽ ഷീറ്റ് വിരിക്കുകയോ പക്ഷിക്കൂട് സ്ഥാപിക്കുകയോ ചെയ്യുക, പെർമിറ്റില്ലാെത വീടിനോട് കൂട്ടിച്ചേർക്കലുകൾ നടത്തുക എന്നിവ നിയമലംഘനങ്ങളുടെ പരിധിയിൽ പെടും. കെട്ടിടങ്ങളോട് ചേർന്നുള്ള താൽക്കാലിക നിർമാണ പ്രവൃത്തികൾ, പുറത്തെ പാർക്കിങ്ങിന് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, മതിയായ അറ്റകുറ്റപ്പണി നടത്താതിരിക്കുക എന്നിവയും നടപടിക്ക് വിധേയമായേക്കാവുന്ന നിയമലംഘനങ്ങളാണെന്ന് അറിയിപ്പിൽ പറഞ്ഞു. 100 റിയാൽ മുതൽ 300 റിയാൽ വരെയാണ് വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ സംഖ്യ. നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.