മസ്കത്ത്: റമദാനിൽ മസ്കത്തിലെ റൂട്ടുകളിൽ അർധരാത്രി വരെ സർവിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ 6.30ന് സർവിസ് ആരംഭിക്കും. ഒാരോ 15, 20 മിനിറ്റുകളിൽ ബസ് ലഭ്യമാകുന്ന വിധത്തിലായിരിക്കും സമയക്രമം. മസ്കത്ത് ഗവർണറേറ്റിന് പുറത്തേക്കുള്ള സർവിസുകളിലെ ആളുകളുടെ ടിക്കറ്റ് നിരക്കിലും ഷിപ്പിങ് സർവിസ് ഫീസിലും 20 ശതമാനം ഇളവ് നൽകുമെന്നും ദേശീയ പൊതുഗതാഗത കമ്പനി അറിയിച്ചു.
റമദാനിൽ യാത്രാസൗകര്യം സുഗമമാക്കുക ലക്ഷ്യമിട്ടാണ് മറ്റു ഗവർണറേറ്റുകളിലേക്കുള്ള സർവിസിന് 20 ശതമാനം നിരക്കിളവ് ഏർപ്പെടുത്തിയത്. ഷിപ്പിങ് സർവിസ് ഫീസിലെ ഇളവ് ഉപഭോക്താക്കളെ പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ തങ്ങളുടെ സേവനം കൂടുതലായി ഉപയോഗിക്കാൻ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്നും മുവാസലാത്ത് അറിയിച്ചു. റമദാനിലെ ജോലിക്കാരുടെ സമയക്രമം കണക്കിലെടുത്ത് മസ്കത്തിൽനിന്ന് ബർക്ക, സമാഇൗൽ, റുസ്താഖ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മറ്റ് സർവിസുകളുടെ സമയക്രമത്തിൽ മാറ്റമൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.