ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്ക് ഒമാനിൽ പ്രവേശിക്കാം

മസ്കത്ത്: ഒമാനിൽ റസിഡൻറ് വിസയുള്ളവർക്ക് 180 ദിവസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയാലും രാജ്യത്തേക്ക് തിരിച്ചു വരാം. നിലവിലെ വിസാ നിയമമനുസരിച്ച് ഒമാനിൽ തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ അഥവാ ആറു മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാൻ പാടില്ല. അങ്ങനെ തങ്ങുന്ന പക്ഷം വിസക്ക് നിയമ സാധുതയുണ്ടാകില്ല. എന്നാൽ ഇൗ നിയമം എടുത്ത് കളഞ്ഞതായി പാസ്പോർട്ട് ആൻറ് റസിഡൻസ് ഡയറക്ടറേറ്റ് ജനറൽ ഉപ ഡയറക്ടർ മേജർ മുഹമ്മദ് ബിൻ റാഷിദ് അൽ ഹസ്ബി അറിയിച്ചു. ഒമാൻ ദേശീയ റേഡിയോയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതനുസരിച്ച്  ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കുടുങ്ങിയ തൊഴിൽ വിസക്കാർക്ക് ഒമാനിലേക്ക് തിരികെ വരാൻ തടസങ്ങളുണ്ടാകില്ല. കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കമുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് ഇൗ തീരുമാനം. വിമാന സർവീസുകൾ സാധാരണ രീതിയിൽ പുനരാരംഭിക്കാതെ ഇവർക്ക് തിരിച്ചു വരാനും കഴിയില്ല.
വിസ കാലാവധി കഴിഞ്ഞവർ സ്പോൺസർ മുഖേന വിസ പുതുക്കാൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. വിസ പുതുക്കൽ േകന്ദ്രങ്ങളിൽ തിരക്ക് കുറക്കാൻ ഇത് സഹായകമാവും. നിലവിൽ വിദേശത്തുള്ള വിസ കാലാവധി കഴിഞ്ഞവരും ഇങ്ങനെ ഒാൺലൈനിൽ വിസ പുതുക്കണം. വിമാനത്താവളം തുറക്കുന്ന മുറക്ക് ഇവർക്ക് ഒമാനിലേക്ക് തിരിച്ച് വരാം. വിസ പുതുക്കിയതിെൻറ റസീപ്റ്റ് സ്പോൺസർ ജീവനക്കാരന് അയച്ചുകൊടുക്കണം. വിസ പുതുക്കിയതിന് രേഖയായി ഇത് വിമാനത്താവളത്തിൽ കാണിക്കുകയും േവണം. കോവിഡ് കാരണം പ്രതിസന്ധി നേരിടുന്ന കാലത്തേക്ക് മാത്രമായിരിക്കും ഇൗ ആനുകൂല്യം ലഭിക്കുകയെന്നും ഉപഡയറക്ടർ വ്യക്തമാക്കി. അതോടൊപ്പം  സന്ദർശക വിസ പുതുക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്  കഴിഞ്ഞ മാർച്ച് 19 മുതൽ ജൂൺ 30 വരെ ഇവയുടെ നടപടി ക്രമങ്ങൾ നിർത്തിവെക്കുകയും ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുകയുമായിരുന്നു.
നിലവിൽ രാജ്യത്തിന് പുറത്തുള്ള വിദേശികൾക്കും റസിഡൻറ് കാർഡ് പുതുക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻ ഒാഫീസർ മേജർ മുഹമ്മദ് അൽ ഹാഷിമിയും അറിയിച്ചു. റസിഡൻറ് കാർഡ് സ്പോൺസർ ഇലക്ട്രോണിക് രീതിയിൽ പുതുക്കുകയും അതിെൻറ അറിയിപ്പ് ജീവനക്കാരന് അയച്ച് കൊടുക്കുകയും വേണം. ചില റസിഡൻറ് വിസ പുതുക്കാനുള്ള കാലാവധി മൂന്ന് മാസത്തിന് പകരം ആറ് മാസമാക്കിയും ദീർഘിപ്പിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധികാരണം ഒമാനിൽ തിരച്ചെത്തുന്നവരെ സഹായിക്കാനാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.
വിസ പുതുക്കൽ, റസിഡൻറ് കാർഡ് പുതുക്കൽ തുടങ്ങിയ നിരവധി സേവനങ്ങൾക്ക് അപേക്ഷകൻ നേരിട്ട് ഹാജരാവേണ്ടതില്ലെന്നും തിരക്ക് കുറക്കാൻ ഇത് സഹായകമാവുമെന്നും ഡയറക്ടറേറ് ജനറൽ ഒാഫ് സിവിൽ സ്റ്റാറ്റസും അറിയിച്ചു.
Tags:    
News Summary - oman relaxes visa rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.