മസ്കത്ത്: വിശുദ്ധ റമദാൻ ആരംഭമായതോടെ പഴവർഗങ്ങൾ വിപണിയിൽ എത്തിയെങ്കിലും കോവിഡ് ലോക്ഡൗൺ കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപരികൾ. ലോക്ഡൗണും കൊറോണ പ്രതിസന്ധിയുമൊക്കെയുണ്ടെങ്കിലും റമദാൻ പഴവർഗങ്ങളെല്ലാം വിപണയിൽ സുലഭമായി എത്തിയതായി പഴം ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നു. പഴവർഗങ്ങളുടെ സീസൺ ആയതിനാൽ എല്ലാതരത്തിലുള്ളവയും വിപണിയിലെത്തിയിട്ടുണ്ട്. മാങ്ങ, ആപ്പിൾ, മുന്തിരി, മധുര നാരങ്ങ, സബർജലി, പ്ലംസ്, നീർമാതളം തുടങ്ങിയ എല്ലാ വിഭവങ്ങളും സുലഭമായി വിപണിയിലുണ്ടാവും. മാങ്ങ അടക്കമുള്ള പഴവർഗങ്ങൾ ചില രാജ്യങ്ങളിൽ സീസണായതിനാൽ ഗുണനിലവാരമുള്ളവ ലഭിക്കും.
കഴിഞ്ഞ വർഷം റമദാനിൽ ലോക്ഡൗണായിരുന്നെങ്കിലും ഹൈപ്പർ മാർക്കറ്റുകൾ സുഗമായി പ്രവർത്തിച്ചിരുന്നു. എന്നിട്ട് പോലും കഴിഞ്ഞ വർഷം റമദാനിൽ വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടാെയന്ന് പഴം, പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. 15 ശതമാനത്തിലധികം പഴവർഗങ്ങർ നശിച്ചുപോയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇൗ വർഷം പൂർണ ലോക്ഡൗൺ ഇല്ലെങ്കിലും രാത്രികാല ലോക്ഡൗൺ ഏർപ്പെടുത്തിയത് വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് അേദ്ദഹം പറഞ്ഞു.
രാത്രി ഒമ്പത് മുതൽ ലോക്ഡൗൺ ആരംഭിക്കുന്നതിനാൽ രാത്രി എട്ടിനുതന്നെ വ്യാപാര സ്ഥാപനങ്ങൾ അടക്കേണ്ടി വരും. സാധാരണ ഗതിയിൽ ജനങ്ങൾ റമദാനിൽ എട്ടിന് ശേഷമാണ് പുറത്തിറങ്ങുന്നത്. പകൽ േജാലിയുള്ളതിനാൽ സാധാരണ ദിവസങ്ങളിൽ ജനങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ എത്തില്ല. അതിനാൽ രാത്രികാല ലോക്ഡൗൺ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ റമദാൻ പഴവർഗ വിപണിയിൽ ഏറെ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളുണ്ടെങ്കിലും മുൻ വർഷങ്ങളിലെ പോലെതന്നെ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാൽ, മെബേല കേന്ദ്ര പച്ചക്കറി-പഴം മാർക്കറ്റിലെ പ്രവർത്തന സമയം രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ചു വരെയാക്കിയത് എറെ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മാങ്ങ സീസൻ ആരംഭിച്ചതിനാൽ വിപണിയിൽ സുലഭമായിരിക്കും. കൂടായെ യമൻ മാങ്ങയും റമദാൻ വിപണിയിലുണ്ട്. ന്യൂസിലൻഡ്, അമേരിക്ക, സൗത്ത് ആഫ്രിക്ക, ചൈന എന്നിവിടങ്ങളിൽനിന്നുള്ള ആപ്പിളാണ് വിപണിയിലുള്ളത്. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലെ മുന്തിരി, ഇന്ത്യ, ഫിലിപ്പീൻ എന്നിവിടങ്ങളിൽനിന്നുള്ള വാഴപ്പഴം, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള നീർമാതളം, സ്പെയ്ൻ, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള മധുര നാരങ്ങ, ചൈന, സൗത്ത് ആഫ്രിക്ക, ചിലി എന്നിവിടങ്ങളിൽനിന്നുള്ള സബർജലി, സൗത്ത് ആഫ്രിക്കയിൽനിന്നുള്ള പ്ലം എന്നിവയും സുലഭമായി മാർക്കറ്റിലുണ്ട്. ഏതായാലും ഇൗ വർഷത്തെ മാർക്കറ്റ് കാത്തിരുന്ന് കാണേണ്ടതുതന്നെയാണെന്നാണ് പൊതുവേ വ്യാപാരികളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.